Sunday, October 11, 2020

ചരടുകൾ


പൈതൽമലഞ്ചെരുവിലെപച്ചപുൽപാറക്കെട്ടിൽ പരസ്പരം കൈകൾ കോർത്തു,  നീലിച്ചു ചുവന്ന സായാഹ്നര ശ്മികൾ പ്രസരിച്ച മാനത്തു നോക്കി  മലർന്ന് കിടന്നു,മേഘങ്ങൾക്കിടയിലൂടെ ഒളികണ്ണിട്ടു ഇടയ്ക്കിടെ തങ്ങളെ നോക്കുന്ന അമ്പിളിക്കലചീളിനെയും മിന്നാമിന്നി നക്ഷത്രങ്ങളേയും  തിരഞ്ഞു ആസ്വദിക്കുന്ന  യുവമിഥുനങ്ങളെ കണ്ടു കടന്നു പോയ കാറ്റിനും ഒപ്പം അവരെ താങ്ങിപുണർന്ന പുൽനാമ്പുകൾക്കും അതിനെ പറ്റിചേർന്ന ജലകണങ്ങൾക്കും അസൂയ തോന്നിയോ?  


അഭൗമമാം സൗന്ദര്യമാവാച്യമായി പ്രവഹിക്കുന്ന പ്രകൃതിയുടെ അളവുകോലുകളിൽ മുടിയുടൽ ലക്ഷണങ്ങളിൽ ഇവളോളം ഇല്ല ഇന്ന് മറ്റൊരു പെണ്ണ്. 


അസൂയ തോന്നിയില്ലെങ്കിൽ തന്നെ  അത്ഭുതം

'റാം നമുക്ക് ഇവിടുന്ന് താഴേക്ക് ചാടിയാലോ ' നെഞ്ചിൽ ചേർത്തിരുന്ന ചെറുപുസ്തകം ഇടത് കൈയ്യാൽ ഒന്നൂടെ ചേർത്ത് പിടിച്ചു കുപ്പിവളകിലുങ്ങുന്നത് പോലുള്ളയവളുടെ പൊട്ടിച്ചിരി കേട്ട് പുല്ലിനുള്ളിൽ ആഴ്ന്നിരുന്ന ശിരസു മെല്ലെ ഉയർത്തി റാം പറഞ്ഞു 

'ആഹാ, എന്നിട്ട് '

'എന്നിട്ട് നീയും ഞാനും ഒരുമിച്ച് സ്വർഗ്ഗത്തിൽ എത്തും. നമുക്ക് അവിടെ ഒരുമിച്ചു ജീവിക്കാം '

'അത് ശരിയാണ് , നിന്റെ വട്ടു പിടിച്ച  അമ്മാവന്മാർ എന്തായാലും സ്വർഗത്തിൽ എത്തില്ല '.

ഇന്ദൂട്ടി, നിന്റെ പൈങ്കിളി ചോദ്യങ്ങൾ കഴിഞെങ്കിൽ  തിരികെപോകാം എന്നുള്ള ചോദ്യത്തിന് അവൾ ഉം എന്ന്  മൂളുക മാത്രം ചെയ്തു. 

 
കൈകൾ കോർത്തിണക്കിരുവരും മെല്ലെയരിച്ചിറങ്ങിയ ഇരുട്ടിനെ വകഞ്ഞു നീക്കി   മലയറിങ്ങിയപ്പോൾ , അവളുടെ പച്ചപ്പട്ടുപ്പാവാടയ്ക്ക് ആ നീലിമയിൽ പിറകിലെ ചന്ദ്രക്കല വെളിച്ചത്തിൽ കൂടുതൽ ഭംഗിയുള്ളയി തോന്നി. 

'അതാ അവർ'. 

ആക്രോശം കേട്ട് നന്ദൂട്ടിയും റാമും താഴെ നോക്കി. 10 ലധികം ആളുകൾ വലിയ തീപന്തങ്ങൾ തെളിച്ചു കയ്യിൽ വടികളും കൊണ്ട്  വേഗത്തിൽ മുകളിലേയ്ക്ക് പാറക്കെട്ടിന്റെ വഴുക്കൽ വകവെയ്ക്കാതെ  ഓടിക്കയറി വരുന്നു. 

റാം പെട്ടന്ന് നന്ദൂട്ടിയുടെ കൈകൾ പിടിച്ച് പാറക്കെട്ടിന്റെ മറ്റൊരു വശ ത്തിലൂടെ താഴേക്ക് ഓടി.

ഓടുന്ന കിതപ്പിനിടയിലും 
നന്ദൂട്ടിയ്ക്ക് മനസിലായി, അമ്മാവന്റെ ആൾക്കാർ,  അവർ കയ്യിൽ കിട്ടിയാൽ റാമിനെ ജീവനോടെ വിടില്ല.

ഓടിയിറങ്ങുന്നതിനിടെ പെട്ടന്ന് പാറയിലെ വഴുക്കലിൽ തെന്നി ഇരുവരുടെയും ബാലൻസ് തെറ്റി, കോർത്തിരുന്ന  കൈകൾ വിട്ട്പോയി മാറിയിരുവരും താഴേക്ക്, താഴേക്ക് താഴേക്ക്...................... 



ടിർണീം... ടിർണീം...

ഫോൺ മണി ശ്രദ്ധിക്കാതെ അർജുനൻ മുറിയ്ക്ക് നടുവിലെ തടിയിൽ നിർമ്മിച്ച  സ്റ്റാൻഡിലെ  വലിയ തവിടു നിറത്തിലുള്ള ബോർഡറോടു കൂടിയ ക്യാൻവാസിൽ ശ്രദ്ധയോടെയുള്ള വര തുടർന്നു . 


ടിർണീം... ടിർണീം

വീണ്ടും ഉച്ചത്തിലുള്ള ഫോൺ മണി കേട്ട് ക്യാൻവാസിൽ നിന്ന് കൈയ്യെടുത്ത ശേഷം അർജുനൻ  അതു എടുത്തു  ചെവിയിൽ വെച്ചു. 

'സർ താഴെ ഒരാൾ റൂമിൽ വരാൻ പെർമിഷൻ ചോദിക്കുന്നു '

'ശല്യം, പിറുപിറുത്തു കൊണ്ട് അർജുനൻ ചോദിച്ചു ആരാണ് അത്? 

താഴെ ഹോട്ടൽ റിസപ്ഷനിൽ നിന്ന് മറുപടി 

 'കലാക്ഷേത്രം ഗ്രൂപ്പിൻറെ ചീഫ് എഡിറ്റർ ഗോവിന്ദൻ പോറ്റി ആണ്  . ഇന്ന് സാറിനെ കാണാൻ  അപ്പോയ്ന്റ്മെന്റ് ഉണ്ട്. 

'എന്ത്, ആരുടെ അപ്പോയ്ന്റ്മെന്റ് 'എനിക്ക് ആരെയും കാണണ്ട. നിന്നോട് പറഞ്ഞതല്ലേ ഇവിടെ വിളിച്ചു ശല്യം ചെയ്യരുതെന്ന്. ഫൂൾ.

 അർജുനൻ കാൾ കട്ട്‌ ചെയ്ത് ആ പഴയ മോഡൽ ഫോണിന്റെ റിസീവർ നീക്കി വെച്ച് വീണ്ടും വര തുടർന്നു. 
 
'സാർ, മാസ്റ്റർക്ക് ഇപ്പോ ആരെയും കാണാൻ താല്പര്യം ഇല്ലെന്ന്.'


വിളറിയ മുഖത്തോടെയുള്ള റിസപ്ഷൻ മാനേജരുടെ മറുപടി കേട്ടപ്പോൾ തന്നെ ഗോവിന്ദൻ പോറ്റിയ്ക്ക് കാര്യം പിടികിട്ടി. 

' ഒരു ദിവസം അവന്റെ ചെവിക്കല്ല് ഞാൻ അടിച്ചു പൊട്ടിക്കും. കാശു മുടക്കി റൂം എടുത്തു കൊടുത്തു 4 നേരം തീറ്റിപ്പോറ്റുന്ന ഈ എന്നെ കാണാൻ അവനു സൗകര്യം ഇല്ലെന്നോ.

'സാർ ഒന്ന് ക്ഷമിക്ക്',  ഇതിപ്പോ ആദ്യായി അല്ലല്ലോ അർജുനൻ മാസ്റ്റർ എഴുത്തും വരയും തുടങ്ങിയാൽ പിന്നെ സ്‌ഥലകാല ബോധം ഉണ്ടാവില്ല..'

'സാർ ഇരിക്കൂ, നമുക്ക് കുറച്ചു കഴിഞ്ഞു മുകളിലേക്ക് പോകാം '

ഹമ്. 

ഒരു ദീർഘനിശ്വാസം വിട്ട് അയാൾ അവിടെ സോഫയിൽ ഇരുന്നു.. കയ്യിൽ കരുതിയിരുന്ന വർണ്ണശലഭം വീക്കിലി നിവർത്തി.

അതിന്റെ കവർ പേജിൽ  പാറിപ്പറന്ന ചെമ്പിച്ച മുടികളും, ഇളം തവിടു നിറത്തിലെ കണ്ണുകളും കൂടിയ 30 വയസ്സ് തോന്നിക്കുന്ന യുവാവിന്റെ ചിത്രം. 

കുറച്ചു പേജുകൾ മറിച് വായിച്ചു ഗോവിന്ദൻ പോറ്റി

'ഇരുപതാം നൂറ്റാണ്ടിലെ നമ്പർ 1 നോവലിസ്റ്റ്, ചിത്രകാരൻ, അർജുനൻ മാസ്റ്ററുടെ പുതിയ നോവൽ , ഇന്ദൂട്ടി,  സിനിമയാകുന്നു. നിർമ്മാണം കലാക്ഷേത്ര ഗ്രൂപ്പ്‌. ജന്മിത്തകാലഘട്ടത്തിൽ വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ചു ഒന്നാവാൻ കൊതിച്ച യുവമിഥുനങ്ങളുടെ കഥയായ ഇന്ദൂട്ടി ഇനി മിനിസ്‌ക്രീനിൽ. മനോഹരമായ എഴുത്തുകൊണ്ടും പശ്ചാത്തല വർണനകൊണ്ടും പ്രശസ്തമായ കൃതിയുടെ ദൃശ്യാവിഷ്കാരത്തിന്  സ്ക്രിപ്റ്റ് എഴുതുന്നതും അർജുനൻ മാസ്റ്റർ തന്നെയായിരിക്കും എന്നും  നോവലിന്റെ പാത തന്നെയാകും സിനിമയിലും പിന്തുടരുക എന്നും കലാക്ഷേത്ര ഗ്രൂപ്പ്‌ ചീഫ്  ശ്രീ ഗോവിന്ദൻ പോറ്റി പറഞ്ഞു.




'അർജുൻ, അർജുൻ ',  വിളി കേട്ടയാൾ മെല്ലെ കണ്ണുകൾ തിരുമ്മി തുറന്നു  നോക്കിയതും മുൻപിൽ നിൽക്കുന്നു അതാ നന്ദൂട്ടി. 

അവളുടെ അപ്സരസൗന്ദര്യത്തിൽ ഒരു നിമിഷം സ്തബ്ധനായെങ്കിലും അർജുൻ സംയമനം വീണ്ടെടുത്ത് വിട്ട് മാറാത്ത ഞെട്ടലോടെ  പരുങ്ങലോടെ ചോദിച്ചു, 'നീ എങ്ങനെ ഇവിടെ '? 

ഉച്ചത്തിൽ കുപ്പിവളചിരിയോടെ  പച്ചപ്പട്ടുപ്പാവാട ഞൊറിയൊന്നു തെറ്റിചവൾ പറഞ്ഞു,

 'അതു കൊള്ളാം, ഞാൻ ഇവിടെയല്ലേ ഉള്ളത് എപ്പോഴും,  നിന്റെയൊപ്പം.


അർജുനൻ തെല്ലൊരു ആശ്ചര്യത്തോടെ പറഞ്ഞു, 

'ഇല്ല, ഇല്ല.നീ എന്റെ തൂലികയിലെ അക്ഷരങ്ങളിലെ ഭാവനാ സൃഷ്ടി മാത്രം ആണ്.? അല്ലേ? 

അത് കേട്ട് വീണ്ടും പുഞ്ചിരിച് അവൾ അര്ജുനന് സമീപം എത്തി മെല്ലെ അവന്റെ ചെവിയിൽ മൊഴിഞ്ഞു, 

'എനിക്കറിയാം നീയാണ് റാം, നിന്റെ രൂപമാണ് അവനു, അത് നീ തന്നെയാണ്. തെന്നിതാഴെയഗാധമാം ഗർത്തത്തിൽ വീഴവേ എന്റെ നേർക്ക് നീണ്ട റാമിന്റെ  കണ്ണിൽ  ഞാൻ കണ്ട നിസ്സഹായതയും വിറയലും  ഭാവവികാരവും  തന്നെയാണ് നിന്റെ തൂലികതുമ്പിലൂടെയും യിലും ഞാൻ അനുഭവിച്ചത്. അത് നീ തന്നെ. നിന്റെ മനസിലെ സൃഷ്ടി വെറുമൊരു പേനതുമ്പിൽ അക്ഷരമഷിചാലുകളായി ഒഴുകിയിറങ്ങിയത്തിൽ ഒന്നാണ് ഞാൻ എന്നെങ്കിലും  സൃഷ്ടിയും സൃഷ്ടാവും തമ്മിൽ സംസാരിക്കരുതോ? 


ഇത്രയും പറഞ്ഞവൾ അർജുനന്റെ കണ്ണിലേക്കു നോക്കിയതന്തമില്ലാതെ ആഴ്ന്നിറങ്ങിയത് ഈ എന്റെ നേർക്കാണോ?

 മുകളിലേക്ക്ഉയർന്ന അവളുടെ ശിരസും മനസും തിരിച്ചറിഞ്ഞതിൽ അര്ജുനനിലൂടെ എന്നെയും  തിരിച്ചറിഞ്ഞുവോ?

 വിറച്ചത് അർജുനനന്റെ തൂലികയ്ക്കൊപ്പം ഈയുള്ളോരെന്റെ തൂലികയും വിറച്ചുവോ.? 

വീണ്ടും എഴുത്തു തുടർന്നു. 


'ഇന്നീ പുതിയ കൈഎഴുത്തിലും എന്തിന് എനിക്ക് നീ വീണ്ടും ജീവൻ നൽകി,വീണ്ടും വീണ്ടും  എന്നെ....., നമ്മളെ...? 

മരവിച്ച ഉടൽ അനക്കാൻ പോലും ആകാതെ ഞെട്ടിതരിച്ചു ഇരുന്ന അർജുനൻ  വിറയാർന്ന ശബ്ദത്തോടെ പറഞ്ഞു,

 ' നീ എന്റെ ഏറ്റവും മികച്ച സൃഷ്ടിയാണ്. എനിക്ക് ഏറ്റവും പ്രിയപ്പെട്ടവൾ. പക്ഷെ നിന്റെ മരണം കഥയിൽ അനിവാര്യമാണ്. എന്റെ തൂലികയിലെ ചോരപ്പാടിൽ നിന്നുയർന്ന ഫീനിക്സ് പക്ഷിയാണ് നീ. ഓരോ മനുഷ്യർ എന്റെ കഥ വായിക്കുമ്പോഴും നീ വീണ്ടും ജീവിച്ചു മരിക്കുന്നു. എന്നാൽ എന്റെ തൂലികയിൽ മാത്രം നിനക്ക് മരണമില്ല. ' 

ഇരുകരങ്ങൾ കൊണ്ട്  അർജുനന്റെ മുഖം ഉള്ളിലാക്കി മെല്ലെ അവൾ മൊഴിഞ്ഞു,

 ' എനിക്കറിയാം, എനിക്ക് മാത്രം അറിയാം. '
എന്നാലും വീണ്ടും നീ എന്നെ, നമ്മെ കൊല്ലുമോ?... കൊല്ലുമോ? 

ആ വാക്കുകൾ പുസ്തകത്തിലെ  അക്ഷരമതിലുകൾ ഭേദിച്ചുകൊണ്ട് നീണ്ടത് എന്നിലേക്കും  കൂടിയാണോ? 


"സാർ, സാർ നമുക്ക് മുകളിൽ പോയാലോ.റിസപ്ഷൻ മാനേജർ എക്സ്ട്രാ ചാവിയും കൊണ്ട് മുന്നിൽ വന്നത് കണ്ടു ഗോവിന്ദൻ പോറ്റി  മാസിക അവിടെ വെച്ച് മെല്ലെ എഴുന്നേറ്റു.' Go on '.

ഇരുവരും മുകളിൽ 101 ആം നമ്പർ എത്തി. താക്കോൽ ഇട്ട് തിരിച്ചു അയാൾ ഒന്ന് കൂടി ഗോവിന്ദൻ പോറ്റിയെ അനുവാദത്തിനെന്ന പോലെ നോക്കി. ആയിക്കൊള്ളൂ എന്ന രീതിയിൽ തലയാട്ടിയതും, ചാവി തിരിച്ചു മെല്ലെ റൂമിന്റെ വാതിൽ തുറന്നു. 

 മുന്നിൽ വലിയ ക്യാൻവാസ് കണ്ടു ഇരുവരും സ്തബ്തരായി. 

 അതിമനോഹരിയായ പച്ചപട്ടുപാവാട ഉടുത്ത  യുവതി ഒരാളുടെ കൈപിടിച്ച് മലയിറങ്ങി താഴേക്ക് വരുന്ന ചിത്രം. ആകാശതിന്റെ നീലിമയിലും പിന്നിലെ  ചന്ദ്രക്കലവെളിച്ചത്തിലും ജീവൻ തുടിക്കുന്ന ചിത്രത്തിന്റെ സൗന്ദര്യം അറിയാതെ ഇരുവരും ബഹുമാനത്തോടെ നോക്കി നിന്നു.

ക്യാൻവാസിനു മുന്നിലെ മേശയിൽ തലവച്ചു കിടക്കുന്ന അതാ അർജുനൻ. 

സാർ, എന്നാൽ ഞാൻ പൊയ്ക്കോട്ടേ, ഇനി ഉണർന്നു കഴിഞ്ഞു താക്കോൽ വെച്ച് റൂം തുറന്നു എന്ന് പറഞ്ഞു എന്റെ മേയ്ക്കിട്ടു കേറാൻ വരും. 

ഇത്രയും പറഞ്ഞു അയാൾ വേഗത്തിൽ നടന്നു റൂമിനു പുറത്തേയ്ക്ക് പോയി. 

'അർജുൻ, മിസ്റ്റർ അർജുൻ ' ഗോവിന്ദൻ അടുത്ത് ചെന്ന് പുറകിൽ തട്ടി വിളിച്ചു.

ചെറിയൊരു ഞെട്ടലിൽ ഉണർന്ന് അർജുനൻ ക്യാൻവാസിൽ നോക്കി. അതിൽ അവളുടെ നോട്ടം കൂടുതൽ ശക്തമായത് പോലെ, എന്തോ മറുപടിക്കായി കാക്കുന്നത് പോലെ തോന്നി അവന്. 

ഫാനിന്റെ കാറ്റിൽ പാറിപ്പറന്ന ചെമ്പൻ മുടി പിന്നിലേക്ക് ഒതുക്കി അയാളെ നോക്കി
 അർജുനൻ പറഞ്ഞു, 

' Mr. പോറ്റി സ്ക്രിപ്റ്റിൽ മാറ്റങ്ങൾ വേണം, കഥ പൊളിച്ചെഴുതണം.' നന്ദൂട്ടി മരിക്കുന്നില്ല.അവൾ ജീവിക്കും. '


ഉള്ളിൽ അത്യധികമായ  ദേഷ്യം വന്നെങ്കിലും അത് കടിച്ചു പിടിച്ചു ഒരു വിധം നിയന്ത്രിച്ചുകൊണ്ട് പോറ്റി, 

' Mr. അർജുനൻ, നിങ്ങൾ എന്തൊക്കെയാണ് ഈ പറയുന്നത്, നോവൽ പ്രകാരം കാസ്റ്റിംഗ്, അവർക്കുള്ള അഡ്വാൻസ്, സെറ്റ് എല്ലാം റെഡി ആക്കിയതല്ലേ. കുറച്ചു മിനുക്കുപണികൾ കൂടി ഉളളൂ എന്നല്ലേ നിങ്ങൾ പറഞ്ഞിരുന്നത്. സ്ക്രിപ്റ്റ് അതെപടി സിനിമ ആക്കാം എന്ന് നിങ്ങൾ നേരത്തെ സമ്മതിച്ചതും അതിന്റെ ഉടമ്പടി മാസങ്ങൾ മുൻപ് തന്നെ നമ്മൾ റെഡി ആക്കിയതും..

അർജുനൻ പെട്ടെന്ന് തല ചെരിച്ചു പോറ്റിയെ നോക്കി, തന്റെ കഥയിലെ വില്ലന്മാരായ നന്ദൂട്ടിയുടെ  അമ്മാവൻമാരുടെ ശിങ്കിടികളിൽ  ഒരാളെ പോലെ തോന്നി അപ്പൊ അവന്. 

അതോ എനിക്കോ? 


 അയാളെ മുഴുമിപ്പിക്കാൻ അനുവദിക്കാതെ അർജുനൻ പറഞ്ഞു ' ഇന്ദൂട്ടി എന്റെ സൃഷ്ടിയാണ്, എന്റേത് മാത്രം. സിനിമയിലൂടെ  ഒരായിരം വട്ടം അവളെ ഇനിയും  കൊല്ലാൻ എനിക്ക് കഴിയില്ല. '


'You are crazy mad ' എന്ന് ഉച്ചത്ത

ിൽ ആക്രോശിച്ചു കൊണ്ട് പോറ്റി അവിടെ നിന്നും തിരിഞ്ഞു നോക്കാതെ വേഗത്തിൽ ഇറങ്ങിപ്പോയി. 


മറ്റൊരിടത്തു മറ്റൊരു സമയം....... 


റിപ്പോർട്ടർ : സർ, ഇങ്ങനെ ഒരു വിഷയം നോവൽ ആക്കാൻ ഉണ്ടായ കാരണം എന്താണ്? 

 നോവലിസ്റ്റ് : നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ, ഒരു സൃഷ്ടിയും അതിന്റെ സൃഷ്ടാവും തമ്മിൽ ഭൗതിക ലോകത്തിന്റെ അതിരുകൾ കടന്നു തമ്മിൽ കണക്ട് ആവുന്നത്? അതാണ് അർജുനൻ എന്ന എന്റെ കഥാപാത്രത്തിലൂടെ ഞാൻ ലോകത്തിനു മുന്നിൽ തെളിവാക്കുന്നത് . 

റിപ്പോർട്ടർ : സാറിന്റെ ആരാധകർ ഉൾപ്പെടെ പലരും ചോദിക്കുന്ന ഒരു ചോദ്യം ശരിക്കും ഇവിടെ റാം, അർജുനൻ എല്ലാം സാറിന്റെ തന്നെ കഥാ രൂപങ്ങൾ ആണോ?  കാരണം സാർ തന്നെ അല്ലെ ഇവരെഎല്ലാം സൃഷ്ടിച്ചത് തൂലികയിലൂടെ.? 

നോവലിസ്റ്റ് : ഹ ഹ ഹ, നല്ല ചോദ്യം. പക്ഷെ ഇതിന്റെ ഉത്തരം എനിക്കും അറിയില്ല. കാരണം നിങ്ങളും ഞാനും ഒരു പക്ഷെ മറ്റൊരു കഥയിലെ മറ്റൊരാളുടെ തൂലികയിലെ സൃഷ്ടികൾ ആവാം. നന്ദൂട്ടിയുടെ ആഴത്തിലെ ആ  നോട്ടം നീളുന്നത്  റാമിലേക്കോ, അര്ജുനനിലേക്കോ എന്നിലേക്കോ, ആവില്ല, അത് പിന്നെയും പിന്നെയും ആഴത്തിൽ മറ്റൊരു ലോകത്തിലേക്ക് ആവാം. വിറച്ചത് അർജുനന്റെയൊ എന്റെയോ കൈകൾ അല്ല, പിന്നിലെ യഥാർത്ഥ സൃഷ്ടാവിന്റെയൊരു സൃഷ്ടിയാകുന്ന തൂലികയാവാം. ല്ലേ? 

അത്രയും പറഞ്ഞു നോവലിസ്റ്റ് മുകളിലേക്ക് ഒന്ന് നോക്കി. 

റിപ്പോർട്ടർ: അങ്ങ് ഉദ്ദേശിച്ചത് ദൈവത്തെയാണോ? 

നോവലിസ്റ്റ് : ഹ ഹ, ദൈവമോ എന്തോ എനിക്കറിയില്ല, നിങ്ങൾക്ക് എന്ത് പേര് വേണമെങ്കിലും ഉപയോഗിക്കാം. I mean the ultimate creator, the greatest artist who holds the  invincible and invisible pen of crearion.
കഥകൾ വെറും കഥകൾ മാത്രം  അല്ലെന്നും മാത്രം ഞാൻ വിശ്വസിക്കുന്നു.ചിലപ്പോൾ എന്നിലൂടെ എന്റെ സൃഷ്ടാവും, ഹ,  ഹ, ഹ. 

റിപ്പോർട്ടർ : അപ്പോൾ അതുകൊണ്ടാണോ അങ്ങ് നോവലിന് 'ചരടുകൾ ' എന്ന് പേരിട്ടത്?  

നോവലിസ്റ്റ് : അതെ, ഇഹ ലോകത്തിന്റെയും, ഈ കഥാപാത്രങ്ങൾ ജീവിക്കുന്ന അക്ഷരലോകത്തിന്റെയും പുസ്തകതാളുകളുടെയും  അവരുടെ സൃഷ്ടക്കളുടെയും അതിർവരമ്പുകൾക്കപ്പുറം അവർ തമ്മിൽ ബന്ധിതരായിട്ടുള്ള അദൃശ്യമായ ഒരു ചരട്. നിങ്ങളെയും എന്നെയും മറ്റൊരു ലോകത്തിലേക്ക് ബന്ധിപ്പിക്കുന്ന ചരട്. 

റിപ്പോർട്ടർ : അപ്പോൾ ശരിക്കും കഥ എവിടെ അവസാനിക്കുന്നു. ഇതിന് ഒരു രണ്ടാം ഭാഗം ഉണ്ടാകുമോ? 

നോവലിസ്റ്റ് : നോക്കൂ, സൃഷ്ടി ചെയ്ത ആൾ അതിൽ പറയാത്ത കഥകൾ ആ സൃഷ്ടികൾക്ക് മാത്രം സ്വന്തം.അതായത് സിനിമ ആയോ ഇല്ലയോ എന്നത് അർജുനനും പോറ്റിക്കും, വീണ്ടും താൻ കൊല്ലപ്പെട്ടുവോ എന്നത് നന്ദൂട്ടിയ്ക്കും മാത്രം അറിയുന്ന ഉൾക്കഥകളായി  അക്ഷരങ്ങൾക്കിടയിൽ അദൃശ്യമായി അവർക്ക് മാത്രം അറിയുന്ന അനുഭവങ്ങൾ ആയി അവ അവിടെ അവരുടെ ലോകത്ത്  ഉണ്ടാകും.അത് എന്നെപ്പോലെയൊ അതിനു മുകളിലോ ഉള്ള ഒരു creater സ്വാംശീകരിക്കാൻ ശ്രമിക്കുമ്പോൾ ഒരു പക്ഷെ അവർ ഇതുപോലെ സൃഷ്ടാവിനെ  തേടി വന്നേക്കാം അക്ഷരങ്ങളിലൂടെ തന്നെ. 

റിപ്പോർട്ടർ : പക്ഷെ  അതിൽ നന്ദൂട്ടി എന്ന കഥാപാത്രം മാത്രമേ സൃഷ്ടാവുമായി സംവദിക്കുന്നുള്ളൂ. അത് എന്ത് കൊണ്ടാണ് അങ്ങ് ആ രീതിയിൽ ആവിഷ്കരിച്ചത്? 

നോവലിസ്റ് : അത് കഥ എഴുതിയപ്പോൾ അങ്ങനെ ആയി മാറിയതാണ്. ചിലപ്പോൾ അങ്ങനെ മാറ്റിയതും ആവാം. ഹ, ഹ, ഹ. 
ആ ഒരു കഥാപാത്രത്തിന് തന്റെ സൃഷ്ടിയെയും സൃഷ്ടാവിനെയും പറ്റി അവബോധം ഉണ്ടാകുന്നു. സൃഷ്ടാവിന് അവൾ എത്രത്തോളം പ്രിയങ്കരി ആണെന്ന് മനസിലാക്കിയ അവൾ തന്നെ അക്ഷരങ്ങളിലെ മരണത്തിൽ നിന്നും രക്ഷപെടുത്താൻ  ആവശ്യപെടുന്നതും അത് കൊണ്ടാണ്. തന്റെ സ്വത്തം നിലനിർത്താൻ ഒരു സൃഷ്ടി ആഗ്രഹിക്കുന്നു. മറ്റെല്ലാത്തിനേയും പോലെ,  നമ്മെ പോലെ. 

റിപ്പോർട്ടർ : അപ്പോൾ അങ്ങും ഈ പറഞ്ഞതു പോലെ ഒരു കഥാപാത്രസൃഷ്ടി ആണെങ്കിൽ അങ്ങേയ്ക്കു ആ തലത്തിൽ സംവദിക്കാൻ കഴിഞ്ഞിടട്ടുണ്ടോ? അങ്ങയുടെ സൃഷ്ടാവുമായി.?  അതു പോലെ നമുക്ക് നമ്മുടെ സൃഷ്ടാവിനെ, അങ്ങനെ ഒരാൾ ഉണ്ടെങ്കിൽ ഇത് പോലെ കണക്ട് ചെയ്യാൻ കഴിയുമോ?  

നോവലിസ്റ്റ് : എന്റെ സൃഷ്ടാവോ, ഹ ഹ ഹ, ചിലപ്പോൾ ഈ നിമിഷവും  സംവദിക്കുന്നുണ്ടാവാം, അറിയാതെ തന്നെ. ഹ ഹ ഹ. നന്ദൂട്ടിയെപ്പോലെ കുരുങ്ങിയ  ചരടുകൾക്കിടയിലെ  അദൃശ്യത വെളിവാകുന്നവർക്ക് അങ്ങനെ കണക്ട് ചെയ്യാൻ കഴിഞ്ഞേക്കാം. 

റിപ്പോർട്ടർ : ഇത്തരത്തിൽ സ്വന്തം നിലനിൽപ്പിനെപ്പറ്റി ബോധം നൽകി തങ്ങൾക്ക് പിന്നിൽ,  പലരും ദൈവം എന്നും പല പേരുകളിലും വിളിക്കുന്ന പ്രപഞ്ച സൃഷ്ടാവ് അങ്ങനെയൊക്കെയുള്ള ഫിലോസഫിക്കൽ ആയ വിഷയം തിരഞ്ഞെടുക്കാൻ അങ്ങയെ പ്രേരിപ്പിച്ചതും ഇതേ സൃഷ്ടാവ് തന്നെയാകും അല്ലേ? 

നോവലിസ്റ്റ് : ആണോ?  ആവാം. ഹ ഹ ഹ. 

ആ ചിരികൾ അക്ഷരതാളുകളിൽ നിന്നും പ്രതിധ്വനിയായി പുറത്തു വന്നുവോ. 

ഇരുൾനീലിമയിൽ ഓടിയിറങ്ങവേ പാറക്കെട്ടിലെ വഴുക്കലിൽ തെന്നി വീണ നന്ദൂട്ടിയുടെ കൈകളിൽ നിന്നും നെഞ്ചോടു ചേർത്ത് പിടിച്ചോരാ പുസ്തകം വായുവിൽ ഉയർന്നു തെന്നിപറന്നു താഴെക്കു വീഴവേ അതിന്റെ താളുകൾ കാറ്റിന്റെ ചുംബനമേറ്റ് മറിഞ്ഞതിൽ കണ്ടു

'ചരടുകൾ ' 


തൂലികവിറച്ചുവോ? ഞാൻ മുകളിലേക്ക് നോക്കി. 



        .......... ശുഭം.........

Sunday, May 17, 2020

കുരുതിമല


'സ്‌ഥലം എത്തി, ഇറങ്ങിക്കോ' കണ്ടക്ടർ തോളിൽ തട്ടിയപ്പോ പാതി ഉറക്കത്തോടെ കണ്ണ് തുറന്നു ബസിന്റെ ജനാലയിലൂടെ പുറത്തു നോക്കി.കറുത്ത കാർമേഘങ്ങൾ ചുവന്ന ആകാശത്തിൽ  ചിതറി അന്തിവെളിചം മങ്ങി ഇരുട്ടിനെ വരവേൽക്കാൻ തയ്യാറായി നിൽക്കുന്നു..താഴെ ബസ് സ്റ്റാൻഡ് അല്ല, ഒരു നാടൻ  ചായപ്പീടിക ഉണ്ട് മുന്നിൽ, ഓല മേഞ്ഞ, പഴയ കൽക്കരി അടുപ്പ് എരിയുന്ന മണം മൂക്കിൽ അടിച്ചു കേറുന്നുണ്ട്.'ഇറങ്ങിക്കോ മാഷേ, ഇത് ലാസ്റ്റ് സ്റ്റോപ്പ്‌ ആണ്,  ഇനി നാളെ രാവിലെ തിരിച്ചു പോകൂ.'കാവി ഷർട്ടും കൈലിയും ഉടുത്ത ഡ്രൈവർ പിന്നിലെ ഡോർ വഴി ഇറങ്ങുന്ന വേളയിൽ പറഞ്ഞുപോയി. കണ്ണുകൾ തിരുമ്മി, മുഖം ഒന്ന് തുടച്ചു വലിയ  ബാഗുകളിൽ ഒരെണ്ണം തോളിലും, ഒന്ന് തലയിലും തൂകി പിൻവാതിൽ വഴി പുറത്ത് ഇറങ്ങി ഡോർ അടച്ചു. 

അപരിചിതനായ വെളുത്തു മെലിഞ്ഞ മീശയില്ലാത്ത ഇളം നീല കണ്ണുകളും മെലിഞ്ഞ പുരികവും ഉള്ള, നീളൻ കുർത്തയും പാൻസും ധരിച്ചയാളെ കണ്ട് ചായക്കടയിൽ ഇരുന്ന പരദൂഷണം പരമു, 'സാറെ എടെന്ന, ഇടെ മുന്നേ കണ്ടിക്കില്ലാ,  ടൗണിന്നാ? 
ഞാൻ ഗരുഡമഠം പദ്മനാഭൻ നമ്പ്യാതിരിയുടെ ചെറുമകൻ അനന്തൻ. " യ്യോ എംബ്രാങ്കുട്ടി" പരമു ചായഗ്ലാസ് പാതി കുടിച്ചു  നിർത്തി ഓടി വന്നു ബാഗ് വാങ്ങിച് അവന്റ തോളിൽ ഇട്ടു, തോളിലെ ബാഗ് കൈ നീട്ടിയപ്പോ അനന്തൻ തടഞ്ഞു, 'സാരല്യ ഞാൻ എടുത്തോളാം.' നല്ല ഭാരംണ്ട്,.

ശങ്കരേട്ടാ, ചായേടെ പൈസ ഞാന് പോയി വന്നേറ്റ് തരാന്.ഇപ്പൊ നടന്നാല് ഇരുട്ടിന് മുന്ന് കുഞ്ഞേമ്പരാന് തറവാട്ടില് ഏതൊള്ളൂ.മറുപടിക്ക് കാത്തു നിൽക്കാതെ പരമു മുന്നിൽ നടന്നു, അനന്തൻ പിറകെ അനുഗമിച്ചു.

വന്യമായ പടുകൂറ്റൻ മരങ്ങളും നീളൻ കൈകൾ തൂങ്ങിയ അരയാലുകളും ഏതെന്നറിയാത്ത പൂക്കളും ചുവന്ന മണ്ണ് പരവതാനി വിരിച  വഴിയുടെ വലതു വശത്തു വരി നിരയായി നിൽക്കുന്നു, ഇടത് വശത്തു അഗാധമായ കൊക്കയും. കണ്ണെത്താ ദൂരത്തോളം നീണ്ടു നിവർന്നു കിടക്കുന്ന കാട്ടു വഴി. മലഞ്ചെരിവിന്റെ സൂചന നൽകുന്ന പാറക്കെട്ടുകൾ ഇടയ്ക്കിടെ കാണാം..ഇപ്പൊ വഴി അല്പം വീതി കൂടിയിട്ടുണ്ട്,താഴേക്ക് നീണ്ടയിറക്കത്തിന് വശത്തായി മങ്ങിയ അക്ഷരത്തിൽ തടിയിൽ എഴുതിയ ബോർഡ്‌ കാണാം 'കുരുതിമല'. 
'ഇനി എത്ര ദൂരം നടക്കാനുണ്ട് ' അനന്തന്റെ  ചോദ്യം കേട്ട് പരമു  തല ഒന്ന് പിന്നിലേക്ക് വെട്ടിച്ചു പറഞ്ഞു, '2 നാഴിക ണ്ട് മ്ബ്ര'
ഉം, അനന്തൻ മൂളി..ഇരുട്ടിന്റെ കാഠിന്യം എറി വരുന്നു, ചീവീടുകളുടെ കരച്ചിലും.പെട്ടെന്ന് പിന്നിലെ മരത്തില് ഇരുന്ന് കടവാവലുകൾ ഉച്ചത്തിൽ കട കട ശബ്ദത്തോടെ ചിറകുകൾ അടിച്ച് ഒരുമിച്ചു ചക്രവാളം ലക്ഷ്യമാക്കി പറന്നു നീങ്ങി, ചുവന്ന ആകാശം വിഴുങ്ങുന്ന വവ്വാലുകളെ നോക്കി അനന്തൻ നെടുവീർപ്പെട്ടു. അച്ഛന്റെ മരണ ശേഷം ആദ്യമായി ആണ് തറവാട്ടിൽ വരുന്നത്, മുത്തശ്ശൻന്റെ മുഖം ഒന്നും ഓർമയില്ല, എന്തിന് തറവാടിന്റെ ഒരു രൂപവും മനസ്സിൽ ഇല്ല..അച്ഛന്റെ അന്ത്യാഭിലാഷം സാധിച്ചു ഉടനെ മടങ്ങണം..'എംബ്രാ, എംബ്രാ, ഇനി ഞാന് മുന്നോക്കില്ല,  നേരെ നടന്നാല് മതി, കുറച്ചു  ദൂരെ നിലവിളക്കുകളുടെ സ്വർണ്ണവെളിച്ചം ചൂണ്ടി പരമു പറഞ്ഞു. 'ഇതാ വെച്ചോളൂ' 100രൂപ അനന്തൻ നീട്ടിയപ്പോ, തൊഴുതു പിന്നിലേക്ക് അടിവെച്ചു, ഇരുട്ടിൽ നടന്നു അകന്നു പരമു..ഒരു ചെറു ചിരിയോടെ അനന്തൻ മുന്നിലേക്ക് നടന്നു, മഹാമാന്ത്രികൻ പദ്മാനഭനൻ നമ്പ്യാതിരി കുരുതി മലയിലെ പ്രമാണി തന്നെ..തറവാട്ടിന്റെ 6 പടികൾ ഉള്ള  പടിപ്പുര വാതിൽക്കൾ ഒരു നിമിഷം ചിന്താമഗ്നൻ ആയി നിന്ന ശേഷം അനന്തൻ മെല്ലെ പടികൾ ചവിട്ടികയറി പടിപ്പുര വാതിൽ മെല്ലെ തുറന്നു.. കണ്ണുകൾ ആശ്ചര്യതാൽ വിടർന്നു, ഹൃദയം തരിച്ചു പോയി. 500 ഏക്കർ വിസ്താരം ഉള്ള,  ഭീമാകാരമായ തടിയിൽ തീർത്ത  ഗരുഡ പ്രതിമ  ഏറ്റവും മുകളിലായും പരദേവതകളും ഉപദേവതകളും കാവൽ നിൽക്കുന്ന അത്യുഗ്രൻ  16 കേട്ട്, നിലവിളക്കുകളുടെയും, കൽവിളക്കുകളുടയുമിടയിൽ ഉയർന്നു നിൽക്കുന്ന മനോഹര സ്തൂപം, രാത്രിയുടെ തീക്ഷ്ണതയിലും അരയാൽ മരങ്ങൾക്കിടയിൽ പടുകൂറ്റൻ കൊടിമരം മുന്നിലായി പിന്നിൽ സ്‌ഥിതി ചെയ്യുന്നു..

അനന്തേട്ടാ, അനന്തേട്ടാ, വിളി കേട്ട് അനന്തൻ കണ്ണുകൾ താഴ്ത്തി നോക്കി, കയ്യിൽ റാന്തൽ വിളക്കുമായി വെണ്ണക്കലിൽ കൊത്തിയ പോലൊരു സുന്ദര യുവതി വിടർന്ന പുഞ്ചിരിയോടെ മുന്നിൽ നിൽക്കുന്നു.ചുരുണ്ട മുടിയിഴകളിൽ തുളസികതിരും ചുവന്ന തെറ്റിയും. സ്വർണ്ണ കരി വളകൾ അണിഞ്ഞ കൈകളിലെ റാന്തൽ വിളക്കിന്റെ മഞ്ഞ വെളിച്ചത്തിൽ കൂടുതൽ സുന്ദരിയായ തീക്ഷ്ണമായ ദേവതാ  രൂപത്തെ ആരാധനയോടെ നോക്കിനിന്നു.
മുത്തശ്ശൻ പറഞ്ഞിരുന്നു ഏട്ടൻ ഇവിടെ എത്താറായെന്ന്, അതുകൊണ്ട് ഞാൻ വിളക്കുമായി കാത്തു നിക്കയായിരുന്നു.കണ്ണെടുക്കാതെ ആകാംക്ഷയോടെ തന്നെ നോക്കുന്ന അനന്തനെ കണ്ട് അവൾ ചുരുണ്ട മുടികൾ ഇടത് കൈ കൊണ്ട് പിന്നിലേക്കാക്കി പുഞ്ചിരിയോടെ  പറഞ്ഞു 'ഞാൻ ഗൗരി ' അനന്തന്റെ കണ്ണുകൾ വിടർന്നു, ബാലമ്മാമ്മയുടെ ഇളയ മകൾ,  ഓർമ്മയിൽ ഒരു മിന്നായം പോലെ കളികൂട്ടുകാരിയുടെ കുഞ്ഞു  മുഖം മിന്നി മറഞ്ഞു ..ഇപ്പൊ മനസിലായി, അനന്തൻ ചിരിച്ചു കൊണ്ട് പറഞ്ഞു, അവന്റെ നീല കണ്ണുകൾ റാന്തൽ വെളിച്ചത്തിൽ തിളങ്ങുന്നത് നോക്കി മെല്ലെ തിരിഞ്ഞു മുന്നിൽ നടന്നു ഗൗരി. പട്ടു പാവാട ധരിച്ച അവളുടെ പിറകിലായി അനന്തനും നടന്നു.ഇത്രയും നീണ

്ട മുടിയിഴകൾ തന്റെ കോളേജിൽ ആർക്കും ഇല്ല, കാച്ചിയ എണ്ണയുടെയും ചന്ദനത്തിന്റെയും അഭൗമമായ ഗന്ധം തന്നെ പൊതിയുന്നതായി തോന്നി അനന്തന്. 

കിണ്ടിയിലെ വെള്ളത്തിൽ കാൽ കഴുകിയ വലിയ വരാന്തയുടെ  മുകളിലേക്ക് കയറിയ അനന്തൻ തന്നെ കാത്തു നിൽക്കുന്ന ബന്ധു ജനങ്ങളെ കണ്ടു.ഗൗരി റാന്തൽ വിളക്കുമായി ഉള്ളിലേക്ക് തല താഴ്ത്തി നടന്നു കയറിപ്പോയി. 
അനന്താ, അങ്ങ് വളർന്നുല്ലോ നിയ്യ്‌,  ബാലമ്മാമ്മയെ ഓര്മെണ്ടോ നിനക്ക്. മുറുക്കാൻ വേണ്ടി  വെറ്റില ചെല്ലത്തിൽ നിന്ന് തളിർ വെറ്റില എടുത്ത് കൊഴുത്ത ചുണ്ണാമ്പ് തേച് കൊണ്ട് മുണ്ടും പൂണൂലും ധരിച്ച ആജാനബാഹുവായ മനുഷ്യൻ ചോദിച്ചു .. ആ പോട്ടെ ബാക്കി വിശേഷം ഒക്കെ  നാളെയാവാം..'ഭവാനി അനന്തന് കുളിപ്പുര കാണിച്ചു കൊടുക്ക, യാത്ര ചെയ്തു വന്നല്ലേ ക്ഷീണം കാണും..ഗൗരിയുടെ അമ്മ ഭവാനിദേവി അനന്തനെ നോക്കി ചിരിച്ചു കൊണ്ട്, വാ മോനെ ഇനി ശരീരം ഒക്കെ ശുദ്ധിയാക്കി ഭക്ഷണം കഴിച്ചിട്ട് വിശേഷം ഒക്കെ പറയാം.അനന്തൻ ഉള്ളിലേക്ക് നടന്നു.. 

ഊഹ് എന്തൊരു തണുപ്പ്,  കുളത്തിൽ മുങ്ങി നിവർന്നതും എല്ലുകൾ കോച്ചുന്ന കുളിർമയിൽ അനന്തൻ പുളഞ്ഞുപോയി  വിഭവ സമൃദ്ധമായ ഭക്ഷണം കഴിച്ചു മുറിയിൽ വിശ്രമിക്കവേ, വാതിലിൽ തട്ട് കേട്ടു. തുറന്നപ്പോൾ ഗൗരി പുഞ്ചിരിയോടെ നിൽക്കുന്നു.കഷ്ടിച്ചു കണ്ണുകൾ വിടുവിച്ചു അനന്തൻ ചോദിച്ചു, മുത്തശ്ശൻ എവിടെ?  പെട്ടെന്ന് ഗൗരിയുടെ പുഞ്ചിരി മാഞ്ഞു, പാൽപുഞ്ചിരി പല്ലുകൾ കവിളിനുള്ളിൽ മറഞ്ഞു,  ' ഇന്ന് ഒരു ഉച്ചാടനം ണ്ട്'.രാത്രി എന്ത് ശബ്ദം കേട്ടാലും പുറത്തു ഇറങ്ങേണ്ട, അത് പറയാനും കൂടിയാണ് വന്നത്. നാളെ അനന്തേട്ടനെ നേരിട്ട് കാണുമെന്നു മുത്തശ്ശൻ പറഞ്ഞു. ഇപ്പൊ പൂജാ മുറിയിൽ ആണ് മുത്തശ്ശൻ..വാതിൽ അടച്ചു തിരികെ വന്നു കട്ടിലിൽ ഇരുന്നു അനന്തൻ. നേരം എത്ര വൈകി എന്ന് അറിയില്ല, കിടന്നിട്ട് ഉറക്കം വരുന്നില്ല..ദൂരെ ചെറിയ മണിയൊച്ച കേൾക്കാം, പിന്നെ മൂളൽ ശബ്ദങ്ങളും മറ്റും. വാച്ചിൽ നോക്കിയപ്പോൾ സമയം 11:45  വാതിൽ മെല്ലെ തുറന്നു ശബ്ദം ഉണ്ടാക്കാതെ മണിയൊച്ച കേട്ട ഭാഗം ലക്ഷ്യമാക്കി ആ വലിയ മാളികയുടെ നിലവിളക്കിന്റെ മാത്രം വെളിച്ചത്തിൽ അനന്തൻ സാവധാനം  നടന്നു.വലിയ ചുവർ ചിത്രങ്ങളും തടിയിൽ നിർമിച്ച ശില്പങ്ങളും വഴി കാട്ടികളെപ്പോലെ ഇരു വശത്തും കാണാം. മണിയൊച്ചഏറി വരുന്നുണ്ട്, മന്ത്രോച്ചാരണങ്ങളും തീ എരിയുന്ന ശബ്ദവും മൂളലുകളും വ്യക്തമായി കേൾക്കാം.. പാതിയടഞ്ഞ ഒരു വാതിൽ മുന്നിലായി കാണാം, അനന്തൻ മെല്ലെ അതിനു ചാരെ നിന്ന് ഉള്ളിലേക്ക് നോക്കി.ചുവന്ന പട്ടു ധരിച്ച തേജസ്വിയായ വെളുത്ത നീളൻ താടിയുള്ള ഒരു ബലിഷ്ഠൻ മാന്ത്രിക കളത്തിന്റെ ഒരു വശത്തു ഇടത് കൈയിൽ നീളൻ വടിയും വലതു കയ്യിൽ പുഷ്പങ്ങളും ചേർത്ത് പിടിച്ചു ഉച്ചത്തിൽ മന്ത്രങ്ങൾ ചൊല്ലുന്നു, ഇത് മുത്തശ്ശൻ തന്നെ.. മാന്ത്രിക കളത്തിന്റെ മറ്റേ വശത്തു നോക്കിയ അനന്തന്റെ നീലിച്ച കണ്ണുകൾ ഒരു ഉൾക്കിടിലത്തോടെ വിടർന്നു,.വായുവിൽ ഉയർന്നു പൊങ്ങി നിൽക്കുന്ന  പച്ചയും ചുവപ്പും പട്ട് അണിഞ്ഞ തന്റെ സ്വന്തം രൂപം കണ്ട്  തൊണ്ടയിലെ വെള്ളം വറ്റുന്നതായി അനന്തന് തോന്നി. പെട്ടെന്ന് അത് തന്റെ കണ്ണുകളിൽ നോക്കിയതും തീക്ഷ്ണമായ ഒരു പുഞ്ചിരി അതിന്റെ മുഖത്തു വിടർന്നു, ഭയാനകമായ അട്ടഹാസത്തോടെ അലറിപ്പാഞ്ഞു തന്റെ നേർക്ക് ആഞ്ഞു വരുന്ന രൂപത്തെ കണ്ട് അനന്തൻ നിലവിളിക്കാൻ പോലും ആകാതെ കണ്ണുകൾ ഇറുക്കിയടച്ചു.. 


അമ്മേ, അലറി വിളിച്ചു കൊണ്ട് അനന്തൻ ഞെട്ടിയുണർന്നു.നേഴ്സ് മാലിനി ഓടി വന്നു പൾസ് നോക്കി, bp ഹൈ ആണ്.അവൾ ഓടിപ്പോയി ഡോക്ടർനെ കൂട്ടി വന്നു. Sedation ടൈം കഴിഞ്ഞു, ഒന്ന് കൂടി കൊടുക്കേണ്ടി വരും. ഓക്കേ ഡോക്ടർ മാലിനി പറഞ്ഞു.Mr.Jacob ഇപ്പൊ എങ്ങനെയുണ്ട്. തല ഉയർത്തി ഞെട്ടലോടെ നോക്കി, ജേക്കബ് ആരാണ്..Mr ജേക്കബ് നിങ്ങൾ എന്തിനാണ് കുരുതി മലയിൽ പോയത്. ഞാൻ ജേക്കബ് അല്ല അനന്തൻ ആണ്, നിങ്ങൾക്ക് ആള് മാറിയതാണ്. ഞാൻ ഇപ്പൊ എവിടെയാണ്.? ചെറു പുഞ്ചിരിയോടെ ഡോക്ടർ ഒരു id കാർഡ് എടുത്തു കാണിച്ച കൊടുത്തു.ഇതാണ് നിങ്ങളുടെ ബാഗിൽ നിന്ന് കിട്ടിയ id, ഇത് അനുസരിച്ചു നിങ്ങൾ ഒരു ഫ്രീലാൻസ് ഫോട്ടോഗ്രാഫർ ആണ്, ജേക്കബ്.വിറയ്ക്കുന്ന കൈകളോടെ ജേക്കബ് അത് വാങ്ങി നോക്കി, ഇത് ആരുടെ ഫോട്ടോ ആണ്. പെട്ടെന്ന് തല കറങ്ങുന്നത് പോലെ തോന്നി, കട്ടിലിലേക്ക് മെല്ലെ ചാഞ്ഞു..
Mr ജേക്കബ് നിങ്ങൾ കുരുതി മലയിൽ പോയത് എന്തിനാണ്.. എന്റെ മുത്തശ്ശനെ കാണാൻ.. Mr ജേക്കബ്, നിങ്ങളെ ഉൽക്കാടിൽ നിന്നും അവിടതെ ഫോറെസ്റ്റ് ഓഫീസർ മാരാണ് ഇവിടെ എത്തിച്ചത്.നിങ്ങളെ കണ്ടെത്തിയതിന് ചുറ്റും 100km വിസ്തീർണം ഉള്ള വസ്തുവിൽ ഒരു മനുഷ്യൻ പോലും താമസം ഇല്ല. NO, NO ഇല്ല  IMPOSSIBLE,  വിറയ്ക്കുന്ന ശബ്ദത്തോടെ കട്ടിലിൽ ഇരുന്ന് അയാൾ പുലമ്പി. ഗരുഡൻ തറവാട്, ഗൗരി, ബാലമ്മാമ, മുത്തശ്ശൻ എല്ലാം മനസിലൂടെ മിന്നി മാഞ്ഞു. Nooooo,  എന്ന് അലറി വിളിച്ചു കൊണ്ട് അയാൾ അതിവേഗം ആ മുറിയിൽ നിന്ന് പുറത്തേക്ക് പാഞ്ഞു,  മുറി തുറന്നു പുറത്ത് ഇറങ്ങിയതും തണുത്തവെള്ളം പോലും  എന്തിലോ ചവിട്ടി, താഴെ നോക്കിയപ്പോ ചുടു ചോര തളം കെട്ടി നിൽക്കുന്നു അവിടെ മുഴുവനും, താഴെ നോക്കാതെ എല്ലാം ചവിട്ട് ചിതറിതെറിപ്പിച്ചു കൊണ്ട് വീണ്ടും മുന്നോട്ട് ഓടി..

എന്തോ ശബ്ദം കേൾക്കുന്നു,  മണിയൊച്ച !,  മന്ത്രങ്ങൾ, അയാൾ ശബ്ദ കേട്ട ദിശയിലേക്ക് ആഞ്ഞു നിർത്താതെ ഓടി, മുത്തശ്ശൻ ദൂരെ നിന്ന് മന്ത്രം ഉരുവിടുന്നത് കാണാം, അവൻ മെല്ലെ വലത് വശത്തേക്ക് നോക്കി ആരും ഇല്ല !, എന്താ അനന്താ ഇവിടെ,  ഗൗരി പറഞ്ഞില്ലേ മുറിയിൽ നിന്ന് ഇറങ്ങരുത് ന്ന്. ഞെട്ടലോടെ അനന്തൻ തറയിൽ നോക്കി, ചോര ഇല്ല, ഉം പോ നിന്റെ മുറിയിലേക്ക്, തിരികെ ഓടിയ അനന്തൻ തന്നെ കിടത്തിയ മുറിയ ലക്ഷ്യമാക്കി ഓടി.വാതിൽ വേഗത്തിൽ വലിച്ചു തുറന്നു. ഡോക്ടർ ഇല്ല, നഴ്സ്ഉം ഇല്ല, നിലവിളക്ക് തെളിച്ച തന്റെ തറവാട് മുറി കണ്ട് അനന്തൻ വിയർപ്പ് തുടച്ചു വസ്ത്രം മാറ്റി വലിയൊരു നെടുവീര്പ്പോടെ കട്ടിലിൽ വെട്ടിയിട്ട വാഴത്തട പോലെ വീണു. 

ഗൗരി, അവൻ എന്ത് ചെയ്യുന്നു? 'ഉറങ്ങി,  മുത്തശ്ശാ', ചുവന്നു കലങ്ങിയ കണ്ണുകൾ വിടർത്തി ഗൗരി മറുപടി പറഞ്ഞു.

അനന്തന്റെ വലിയ ബാഗുകളുടെ സിബ്ബ് മെല്ലെ തുറന്നു മുത്തശ്ശൻ, 
ഒന്നിൽ Dr. മൂർത്തി,മറ്റേതിൽ നേഴ്സ് മാലിനി.
തളർന്നു ഉറങ്ങുന്ന അനന്തന്റെ കട്ടിലിന്റെ അടിയിൽ ഒരു id കാർഡ് കാണാം  ജേക്കബ്,  ഫ്രീലാൻസ് ഫോട്ടോഗ്രാഫർ..

ATM


അങ്ങ് വടക്കേയറ്റം ഹിമവാന്റെ മടിത്തട്ടിലെ ശ്രീനഗറിലെ വെളുത്തിട്ടും വെളുക്കാത്ത  എല്ലുകൾ കോച്ചുന്ന മഞ്‌ അരിച്ചിറങ്ങുന്ന നല്ല തണുപ്പുള്ള പ്രഭാതം. ചന്ദ്രൻ വീര്യം കൂടിയ ക്യൂബൻ ചുരുട്ട് നീട്ടി വലിച്ചു നെഞ്ചിലേക്ക് ആവാഹിച്ചു ശ്വാസകോശത്തിൽ കയറ്റിയിറക്കി  നിർവൃതിയോടെ തിരികെ  മൂക്കിലോടെ സാവധാനം പുറത്തേക്ക് വിട്ടു. കുണ്ടറ ഫാക്ടറിയിലെ കരിഞ്ഞ പുകക്കുഴലിലേതു പോലെ വാതക മുകുളങ്ങൾ മഞ്ഞിനെ ഭേദിച്ച് ഇളം ചുവന്ന വെയിലിൽ മുകളിലേക്ക് അലിഞ്ഞലിഞ്ഞു നീങ്ങി.' ആരേ ചന്ദ്രു ഭായി, സുബഹ് സുബഹ് സ്‌മോക്ക് ധമാക്കെ atm ഓർ ഇസ്കി ആസ് പാസ് കോ ക്യോം pollute കർത്താ ഹേ, തു നെ ? ' വലിയ നീളൻ കുർത്തയും അതിനൊത്ത ബോട്ടവും  അണിഞ്ഞ തലയിലെ ഉരുണ്ട മുടിക്കെട്ടു ഓറഞ്ച് തലപ്പാവ് കൊണ്ട് മറച്ചു 7 അടി ആജാന ബാഹു ഗബ്ബാർ സിംഗ് നടന്നു വന്ന വരവിൽ ചോദിച്ചപ്പോൾ, 'നീ പോടാ $&$*-*&& എന്നാണ് പറയാൻ നാവിൽ തുമ്പിൽ വന്നതെങ്കിലും ചുരുട്ട് തറയിൽ കൈകൊണ്ട് ഉരച്ചു അണച്ചു മെല്ലെ പോക്കറ്റിലാക്കി. 'ക്യാ കരൂം സാബ്ജി യെ ഠണ്ട മേ atm കി പ്രൊട്ടക്ഷൻ കർണാ മുഷ്കിൽ ഹേ.. ' ജി ജി,  പുച്ഛ ഭാവത്തോടെ 7അടി സിംഗ് atm ന്റെ ഉള്ളിലേക്ക്  ലേക്ക് കാശു എടുക്കാൻ പോയി.

ഇതിപ്പോ എത്ര നാളെന്നു പറഞ്ഞാ,ഇവിടെതെ ഈ സാഹചര്യം മാറാതെ നാട്ടിൽ പോകാൻ ലീവ് കിട്ടുകേം ഇല്ല,എല്ലായിടത്തും ജാമർ ഉള്ളതിനാൽ നാട്ടിലേക്ക് വിളിക്കാനും വഴിയില്ല,  ചന്ദ്രൻ നെടുവീർപ്പെട്ടു. സിംഗ് പോയിക്കഴിഞ്ഞപ്പോൾ അതാ വരുന്നു, വലിയ കനം ഉള്ള പെട്ടിയും തൂക്കി full equipped ആയ സൈനികൻ, മുഖത്തു ചെറിയ പരിഭ്രമം ഉണ്ട്,കണ്ടാൽ അറിയാം മ്മടെ നാട്ടുകാരൻ  മലയാളി തന്നെ,  യൂണിഫോം നിന്ന് BSF ആണെന്ന് മനസിലായി. ഒരു ചെറു ചിരി പാസ്സാക്കി ATM ന്റെ ഉള്ളിലേക്ക് നടന്നു, 2 മിനിറ്റ് കഴിഞ്ഞ് നേരെ തിരിഞ്ഞു പോലും നോക്കാതെ നടന്നു പോവുകയും ചെയ്തു.  കൈകൾ രണ്ടും ഒന്നൂടെ കൂട്ടിയുരുമ്മി ചൂട് വെച്ച് ചന്ദ്രൻ  വീണ്ടും ക്യൂബൻ ചുരുട്ടിന്റെ ബാക്കി പുറത്തെടുത്തു. 

രണ്ടാം ദിനം 
ഇങ് കേരത്തിലെ ഒരു നാട്ടു ഗ്രാമം. ദേവകിയമ്മ ചാരുകസേരയിൽ ചിന്തയിൽ മുഴുകിയിരിക്കെ പെട്ടെന്ന് ഫോൺ അടിച്ചു, പെട്ടന്ന് ചിന്തയിൽ നിന്ന് ഉണർന്നു കസേരയിൽ വെച്ചിരുന്ന കണ്ണട തുടച്ചു പെട്ടെന്ന് വെച്ച് മൊബൈൽ നോക്കിയപ്പോ  മെസ്സേജ്.. 'കൃഷ്ണ ന്റെ കുട്ടീടെ ശബ്ദം ഒന്ന് കേട്ടിട്ട് ദിവസം എത്രയായി, കാത്തോളണേ ഉണ്ണിക്കണ്ണാ ' ഫോൺ നെഞ്ചോട് ചേർത്ത് പിടിച്ചു ഒന്ന് ദീർഘശ്വാസം വിട്ട് നെടുവീർപ്പെട്ടു. 

ഏതാണ്ട് ഇന്നലത്തെ സമയത്ത് തന്നെ മ്മടെ  BSF ജവാൻ പഴയ പോലെ തന്നെ FULL EQUIPPED ആയി വന്നു പിന്നേം ATM ഇൽ കയറി രണ്ട് മിനിറ്റ് കഴിഞ്ഞു പിന്നേം പോയതു കണ്ടു ചന്ദ്രൻ അപകടം മണത്തു. ഇനി ATM ബോംബ് വെച്ച് തകർക്കാൻ സൈനിക വേഷം കെട്ടി വന്നതാകുമോ. കുറെ പൈൻ മരങ്ങളും വലിയ നീല തടാകവും ഉള്ള ഈ താഴ്‌വരയിൽ വലിയ തീവ്രവാദി ആക്രമണം ഒന്നും ഇടക്കാലത്തൊന്നും ഉണ്ടായിട്ടില്ല. ഇനി ATM നിന്ന് കാശു മോഷ്ടിക്കാൻ ആകുമോ, പക്ഷെ 2 മിനിറ്റ് കൊണ്ട് എന്തെടുക്കാൻ.ഉള്ളിൽ പരിഭ്രമം തോന്നിയെങ്കിലും atm ന്റെ ഉള്ളിലേക്ക് കയറി dust bin ലേക്ക് നോക്കി, എല്ലാം കൂടി 6  സ്ലിപ് മാത്രേ ഉളൂ.ജവാൻ വന്ന സമയത്തെ രണ്ട് സ്ലിപ് ലും നോക്കിയപ്പോ 100/- രൂപ. 100രൂപയും കൊണ്ട് BSF  ജവാൻഅതിർത്തി കാക്കാൻ പോവുന്നതെന്തിന്, ചന്ദ്രൻ തലപുകഞ് ആലോചിച്ചു, അല്ലെങ്കിൽ കാശു ആവശ്യം ഉണ്ടേൽ ഒരുമിച്ചു എടുത്താൽ പോരെ. അല്ലെങ്കിൽ ചിലപ്പോൾ യാദൃശ്ചികം മാത്രം ആവാം. ഒറ്റക്ക് തണുപ്പിൽ ഇരുന്ന് തലച്ചോറിന്റെ ചിന്ത ശേഷി അടിച്ചു പോയെന്ന് തോന്നുന്നു. ചന്ദ്രൻ പുതിയ ക്യൂബൻ ചുരുട്ട് എടുത്തു കത്തിച്ചു. 

മൂന്നാം ദിനം
'സന്ദേസെ ആതെഹേ... ' മൊബൈലിലെ പാട്ടു കേട്ട് പുകയും വിട്ടു ആസ്വദിച്ചു ഇരിക്കുന്നു ചന്ദ്രൻ. ഇനിയിപ്പോ മൊബൈൽ കൊണ്ട് ഇത് മാത്രം ഉപയോഗം ഉള്ളൂ എന്നാലും വലിയൊരു ആശ്വാസം തന്നെ. പെട്ടന്ന് ഞെട്ടി ചന്ദ്രൻ ചുരുട്ട് തറയിൽ കുതിയണച് പാട്ട് ഓഫ്‌ ചെയ്തു. അതാ വരുന്ന നമ്മുടെ bsf ജവാൻ, ഇന്നലത്തെ അതെ സമയം. കരുതലോടെ ചന്ദ്രൻ ഇന്ദ്രിയങ്ങളെ ജാഗരൂഗമാക്കി ശ്രദ്ധയോടെ ഇരുന്നു. രണ്ടു മിനിറ്റ് കഴിഞ്ഞതും ജവാൻ atm ഇൽ നിന്ന് ഇറങ്ങി അതിവേഗം നടന്നു പോകുന്നു. ഇന്ന് വേഗം ഇത്തിരി കൂടുതൽ ആണോ? 
ചന്ദ്രൻ പെട്ടന്ന് ഉള്ളിൽ കേറി ബിൻ നോക്കി, അതാ സ്ലിപ് കിടക്കുന്നു, 100/- രൂപ,. ഇത് എന്തോ തരികിട തിരിമറി തന്നെ, പോക്കറ്റിലെ. 3mm മിനി ഗൺ റീലോഡ് ചെയ്തു കത്തി അരയിൽ ഉണ്ടെന്ന് ഉറപ്പ് വരുത്തി അപായ വിസിൽ കൈയിൽ  റെഡിയാക്കി ചന്ദ്രൻ വേഗത്തിൽ ജവാന്റെ പിന്നിലൂടെ ഓടിച്ചെന്നു.bsf ജവാൻ ആണെങ്കിലും തീവ്രവാദി ആണെങ്കിലും ഒറ്റ നോട്ടത്തിൽ അറിയാം അയാൾ സർവ സജ്ജൻ ആണ്, അക്രമം ഉണ്ടായാൽ താൻ തന്നെയാവും കീഴ്പ്പെടുക.പക്ഷെ ഇനി പിന്നോട്ടില്ല.  ബൂട്ടിന്റെ ശബ്ദം കേട്ട് ജവാൻ പെട്ടന്ന് തിരിഞ്ഞു നോക്കി, അപ്പോഴേക്കും ചന്ദ്രൻ അയാളുടെ അടുത്ത എത്തുകയും ചെയ്തു. അറ്റാക്ക് ചെയ്യാൻ റെഡി ആയി, 
സർവ ധൈര്യവും സംഭരിച്ച ചന്ദ്രൻ ചോദിച്ചു 
'നിങ്ങൾ എന്തിനാണ് കുറച്ചു ദിവസം ആയി 100/- മാത്രം atm നിന്ന് എടുക്കുന്നത്?
പെട്ടെന്നുള്ള ചോദ്യത്തിൽ ഒന്ന് ഞെ

ട്ടി പരുങ്ങിയെങ്കിലും തൊപ്പി ഊരി നെടുവീർപ്പെട്ടു.ചന്ദ്രൻ ഇപ്പോഴാണ് ശരിക്കും bsf ജവാന്റെ മുഖം ശരിക്കും കണ്ടത്, കഷ്ടിച്ച് 20-22 വയസ്സ് വരും..അങ്ങനെ നോക്കി നിക്കേ ജവാൻ ഉത്കണ്ഠയേറിയ ശബ്ദത്തിൽ പറഞ്ഞു 
'എന്റെ atm അക്കൗണ്ടിന്റ്റെ മൊബൈൽ നമ്പർ നാട്ടിൽ അമ്മയുടെ മൊബൈൽ നമ്പറും ആയി ആണ് ബന്ധിപ്പിച്ചിരിക്കുന്നത്,എന്റെ ആദ്യ പോസ്റ്റിങ്ങ്‌ കിട്ടിയത് ശ്രീനഗറിലും, അമ്മയെ വിളിക്കാൻ കഴിയുകയുമില്ല.  ഇവിടു

ത്തെ ഈ അവസ്‌ഥയിൽ എന്ത് സംഭവിക്കും എന്ന പറയാൻ കഴിയാത്തതിനാൽ, എന്റെ അമ്മയെയും , എന്റെ നാടിനെയും കാത്തുകൊണ്ട് ഞാൻ ജീവിച്ചിരിപ്പുണ്ട് എന്ന് അമ്മയെ അറിയിക്കാൻ ഞാൻ 100/- വീതം എടുക്കും, അപ്പൊ അമ്മയുടെ ഫോണിൽ കാശു എടുത്തതിന്റെ മെസ്സേജ് കിട്ടും.. ' സ്തബ്ധനായി നിന്ന ചന്ദ്രന്റെ മറുപടി കേൾക്കാൻ നിൽക്കാതെ മഞ്ഞു കാറ്റു വീശുന്ന താഴ്‌വരയിലൂടെ അയാൾ നടന്നു നീങ്ങി. 
ചന്ദ്രൻ  മെല്ലെ പോക്കറ്റിൽ കൈയിട്ടു ചുരുട്ട് എടുത്ത് കത്തിച്ചു, തിരികെ പോയിരുന്നു മൊബൈലിലെ പാട്ട് ബാക്കി പ്ലേ ചെയ്തു, മുകളിലേക്ക് നോക്കി ഒരു പുക വിട്ടു. 
'കെ ഖർ കബ് ആവോഗേ, ലിഖോ കബ് ആവോഗേ.....സന്ദേസെ ആതെ ഹേ..

ബിഗ് ഡോഗ്

'1500 രൂപയിൽ ഒരു നയാ പൈസ കുറയൂല. നിങ്ങൾക്ക്  വേണ്ടെങ്കിൽ വേറെ ആളുണ്ട്, ബെർതെ ആളെ മെനക്കെടുത്താതെ  പോയെ. '.ഇത് കേട്ട് നിരാശയോടെ 45 വയസ്സ് തോന്നിക്കുന്ന മധ്യവയസ്കൻ  തന്റെ കയ്യിൽ ചുരുട്ടിപിടിച്ച നോട്ടുകൾ എണ്ണി നോക്കി. 1200 ഉണ്ട്. മുഷിഞ്ഞ പാന്റിന്റെ പോക്കറ്റിൽ കയ്യിട്ട് 50ന്റെ കുറച്ചു ചുളുങ്ങിയ നോട്ടുകൾ എടുത്ത് ഒരു വിധം കോട്ട തികച്ചു. കാശു എണ്ണുന്നതിനൊപ്പം, രണ്ടാം നിലയിലേക്ക് ചൂണ്ടി ബർമൻ പറഞ്ഞു, റൂം നമ്പർ 12, അകത്ള്ള ആള്  ഇറങ്ങുമ്പ കേറിയാൽ മതി. പരമാവധി 1 മണിക്കൂറ്.കേറിപോയ്ക്കോളീൻ.

തടിയിൽ നിർമിച്ച കോണിപ്പടികൾ കയറി അയാൾ 12 ആം നമ്പർ മുറിയുടെ കുറച്ചു അകലെ ആയുള്ള ഉള്ള പ്ലാസ്റ്റിക് കസേരയിൽ ഇരുന്നു. അൽപ്പം സമയം കഴിഞ്ഞതും ഏതാണ്ട് തന്റെ അതെ പ്രായമുള്ള എന്നാൽ വെടിപ്പോടുകൂടിയ വസ്ത്രം ധരിച്ച വെളുത്തു മെലിഞ്ഞ ഒരാൾ ഇറങ്ങിവരുന്നു. തന്റെ നേരെ നോക്കി ഒന്നു പുഞ്ചിരിച്ച ശേഷം വസ്ത്രങ്ങൾ ഒന്നൂടെ ശരിയാക്കി അയാൾ നടനകന്നു.ക്ഷമ നശിച്ച വേട്ട മൃഗത്തെപ്പോലെ അയാൾ മുറിയിലേക്ക് വേഗത്തിൽ നടന്നു കയറി. 


അർദ്ധ നഗ്നമായ തന്റെ ശരീരം മറച്ചു കൊണ്ടിരിക്കുന്ന, സുന്ദരിയായ, ഇരുണ്ട നിറമുള്ള, നീളൻ ചെമ്പിച്ച മുടികളോട് കൂടിയ ജിപ്സി പെൺകുട്ടി. അയാളെ കണ്ടതും അവളുടെ കലങ്ങിയ  കണ്ണുകൾ തുടച്ചു കൊണ്ട് പാറിയ മുടി കെട്ടിവെച് വസ്ത്രങ്ങൾ നേരെയാക്കി നിസ്സംഗതയോടെ അയാളുടെ അടുത്തെക്ക് നടന്നു വന്നു.വികാരരഹിതമായ മകളുടെ പ്രായമുള്ള ഉഴുതു മറിക്കപ്പെട്ട ആ ശരീരത്തിലേക്ക് അയാൾ  ആഴ്ന്നിറങ്ങി..... 


റോബിൻ, റോബിൻ, ഇതെന്താ വായിക്കുന്നത്? ടിറ്റോയുടെ ചോദ്യത്തിന് മറുപടിയായി റോബിൻ പുസ്തകത്തിന്റെ മുൻഭാഗം നിവർത്തികാണിച്ചു.  ടിറ്റോ അത് സൂക്ഷിച്ചു നോക്കി, ആ ഹഹഹ, ഇതിപ്പോ എങ്ങനെ വായിക്കാനാ. വീണ്ടും പൊട്ടിച്ചിരിച് കൊണ്ട് ടിറ്റോ അടുക്കളയിൽ ജേക്കബ് ഭക്ഷണവെക്കുന്നതു നോക്കാൻ പോയി.റോബിൻ ഡെക്കിലെ തന്റെ നീണ്ട കസേരയിൽ കിടന്ന് വായന തുടർന്നു.  ആ നാട്ടിലെ തന്നെ ഏറ്റവും മിക്കച്ച കുക്ക് ആണ് ജേക്കബ്. 

'ജേക്കബ്, പെട്ടെന്ന് ആക്ക്, ഇവിടെ വിശപ്പ് ആയി' . അതിന് നീ കുറച്ചു മുൻപ് ഒരു കേക്ക് മുഴുവനും ഒറ്റക്ക് തിന്നല്ലേ ഉള്ളൂ. ജേക്കബിന്റെ ചോദ്യത്തിന് ടിറ്റോ വീണ്ടും ഉറക്കെ പൊട്ടിച്ചിരിച്ചു.എഴുത്തും വായനയും ഉൾപ്പെടെ  വിദ്യാഭ്യാസം  ഇല്ലെങ്കിലും നാട്ടിലെ  ഏറ്റവും വലിയ മത്സ്യബന്ധന കപ്പലും, മികച്ച ക്രൂവും ഉള്ളതു പഴയ കമാൻഡർ , ബിഗ് ഡോഗ് എന്നറിയപ്പെടുന്ന  ടിറ്റോക്ക് തന്നെയെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യം. 'ടിറ്റോ, എടാ ടിറ്റോ, ടെസ്സിയുടെ ഉറക്കെയുള്ള വിളി കേട്ട് ടിറ്റോ അടുക്കളയിൽ നിന്ന് ഇറങ്ങി കപ്പലിന്റെ നടുത്തളത്തിലേക്ക് ഓടി.ഇന്ന് എന്താണാവോ ക്യാപ്റ്റൻ ഫൂൾ ഒപ്പിച്ചു വെച്ചേക്കുന്നേ, ജേക്കബ് നെടുവീർപ്പെട്ടു.' ജോണി എവിടെ, നീയും അവനും ആല്ലെ ഇന്നത്തെ കാവൽ,. ഹാ ഞാൻ അത് മറന്നു, തലയിൽ കൈ വെച്ച ഉറക്കെ പൊട്ടിച്ചിരിച്ചു കൊണ്ട് ടിറ്റോ അത് പറഞ്ഞതും മൂർച്ചയേറിയ ഇരുമ്പിലെ  ഒരു ഉളി തലയ്ക്ക് നേരെ പാഞ്ഞു വന്നതും ഒരുമിച്ച്. ടിറ്റോ വളരെ കഷ്ടപ്പെട്ടു ഒഴിഞ്ഞു മാറി . ഉളി ടെക്കിന്റെ നടുക്ക് കുത്തി നിന്നു.'

'ടാ പുല്ലേ എന്നെ ഒറ്റയ്ക്ക് മീനിനെ കാവൽ നിർത്തിട്ടു നീ ഫുഡ് തട്ടാൻ പോയല്ലേ പന്ന..

ജോണി ആ വലിയ കപ്പലിന്റെ ഉയർന്ന ഡെക്കിൽ വലയിൽ കുന്നുകൂട്ടിയിട്ടിരിക്കുന്ന മത്സ്യകൂമ്പാരത്തിന്റെ വശത്തു നിന്ന് കീറി വിളിച്ചു. 

ഇതാണ്  ക്യാപ്റ്റൻ ടിറ്റോയുടെ ക്രൂ.ഒന്നാം ക്ലാസ്സ്‌ കുക്ക് ജേക്കബ്, ഇടപാട്കളിൽ കൂർമ്മ ബുദ്ധിയായ ടെസ്സി, ചാട്ടുളി പോലുള്ള ആയുധങ്ങൾ ഉപയോഗിക്കുന്നതിൽ expert ആയ ജോണി. നാവിഗേറ്റർ ആയ റോബിൻ.പിന്നെ ക്രൂവിനെയും തന്റെ കപ്പലിനെയും കുടുംബമായി കാണുന്ന കുറച്ചു പൊട്ടത്തരം ഒക്കെ യുള്ള ക്യാപ്റ്റൻ ടിറ്റോ. 

ബിഗ് ഡോഗ് എന്ന് ചുവന്ന വലിയ അക്ഷരത്തിൽ എഴുതിയ 30000 ചതുരശ്ര അടിയിലേറെ വലിപ്പമുള്ള ഭീമാകാരമായ ഉരുക്കു  കപ്പലിൻറെ ക്യാപ്റ്റൻ ടിറ്റോ നടുക്കും ബാക്കി ക്രൂ ഇരുവശങ്ങളിലും ആയി ഇരിക്കുന്നു . 

കപ്പൽനാളെ രാവിലെ കര പിടിക്കും,  എനിക്ക് എന്തായാലും പുതിയ ഫ്രിഡ്ജ് വേണം. കഴിഞ്ഞ വർഷം  10 ലക്ഷത്തിൻറെ കളക്ഷൻ കിട്ടിയപ്പോഴും വട്ടൻ ജോണിക്ക് പുതിയ കുറേ ഉളി അല്ലാതെ ഗുണം ഉള്ള ഒന്നും വാങ്ങിയില്ല, ജേക്കബ് എഴുന്നേറ്റു നിന്ന് പറഞ്ഞു. ടാ  തെണ്ടി, വലിയ സ്രാവുളെ പിടിക്കാനുള്ള ഉഗ്രൻ ചാട്ടുളികൾ ആണ് ഇത്, അല്ലതെ നീ അടുക്കളയിൽ വെണ്ടയ്ക്ക അരിയും പോലെ അല്ല . 
 
ടെസ്സി, എന്ത് വേണം. ടിറ്റോയുടെ ചോദ്യത്തിന് മറുപടിയായി,കണക്കപ്പിള്ള ടെസ്സി  നമുക്ക് ഫ്രിഡ്ജ് വാങ്ങാം. 'യായ്, ജേക്കബ് സന്തോഷത്തോടെ കൈകൾ ഉയർത്തി. 

ഇന്ന് എല്ലാർക്കും സ്പെഷ്യൽ നീരാളി ഫ്രൈ. ഇത് കേട്ടതും ടിറ്റോയും കൈ ഉയർത്തി, യായ്..


പ്രഭാത സൂര്യ രസ്മികൾ മുഖത്ത് അടിച്ചതും ജേക്കബ് ടെക്കിന്റെ മുകളിൽ നിന്നും ഉച്ചത്തിൽ, 'കൂഒയ്, കര കണ്ടെയ്‌.. കുറച്ചു ദൂരെയായി നീല കലര്ന്ന പച്ച നിറത്തിൽ കടലിനു നടുവിലെ ആ വലിയ ദ്വീപ് വ്യക്തമായി. 

ആദ്യ ദിവസം ലേലത്തിൽ മുഴുവനും വിറ്റു തീർന്നു.  വിചാരിച്ചതിലും കൂടുതൽ 12 ലക്ഷം രൂപയും കിട്ടി. 

ഫ്രിഡ്ജ് വാങ്ങാൻ പോകുന്ന ടീമിൽ റോബിനും ടെസ്സിയും ഒപ്പം ജോണിയും. ജേക്കബ് കപ്പലിന് കാവൽ ആയി ഉള്ളിൽ ഉണ്ടാവും. ഞാൻ പുതിയ വ്യത്യാസ്തമായ ഭക്ഷണം വല്ലതും ഈ ദ്വീപിൽ ഉണ്ടോന്നു നോക്കിയിട്ട് വരാം. ഉച്ചക്ക് മുൻപ് എല്ലാരും കപ്പലിൽ തിരികെ എത്തണം  . ഡയറക്ഷൻ വിട്ടിട്ട് പൊട്ടിച്ചിരിച് കൊണ്ട് എങ്ങോട്ടോ നടന്നു പോകുന്ന ടിറ്റോയെ നോക്കി എല്ലാരും തലയിൽ കൈവച്ചു നിന്നു. 

റോബിൻ, നീ പറഞ്ഞ ആ ഷോപ്പ് എവിടെ അടുത്ത് തന്നെയാണോ, ടെസ്സിയുടെ ചോദ്യത്തിന് ഉം എന്ന് മൂളുക മാത്രം ചെയ്തു റോബിൻ.ഇരുവശവും ചെറുതും വലുതും ആയ കടകൾ നിറഞ്ഞ  വലിയ ഒരു തെരുവിലേക്ക് അവർ മൂവരും തിരിഞ്ഞു നടന്നു. Woha, ജോണി ആശ്ചര്യത്തോടെ ഇരു വശത്തും നോക്കി നടന്നു. 

'ദാ ഇവിടെ നിന്ന് ഇടത്തേക്ക് തിരിഞ്ഞു അടുത്ത കോറിഡോറിൽ ആണ് നമ്മുക്ക് പോകേണ്ട ഷോപ്പ്. റോബിന് പുറകെയായി രണ്ട് പേരും നടന്നു നീങ്ങി. വളവ് തിരിഞ്ഞതും പെട്ടന്ന് എവിടെനിന്നെന്നു അറിയാതെ രണ്ടു പേര് മുന്നോട്ട് ആഞ്ഞു വന്നു, ആദ്യം അവർ പിന്നിൽ നിന്ന്  ജോണിയെ അടിച്ചു വീഴ്ത്തി,  ടെസ്സിയെ കത്തിമുനയിൽ നിർത്തി.
എന്താണ് സംഭവിച്ചതെന്ന് മനസിലാകാതെ സ്‌തബ്ധയായി നിന്ന ടെസ്സിയെ അത്ഭുതപ്പെടുത്തിക്കൊണ്ട് , വന്ന രണ്ട് അക്രമകാരികൾക്കൊപ്പം 5 ലക്ഷത്തിന്റെ പണപ്പെട്ടിയുമായി റോബിൻ നടന്നു നീങ്ങുന്നു. 

'റോബിൻ, ടെസ്സി അലറി വിളിച്ചു, എന്താ ഇതിന്റെ അർഥം? 
തിരിഞ്ഞു നോക്കാതെ, റോബിൻ പറഞ്ഞു, ' ഇനി എന്നെത്തേടി നിങ്ങൾ ആരും വരേണ്ട'. ഈ പണം എനിക്ക് വേണം.നിന്റെയൊക്കെ  വൃത്തികേട്ട മീൻ നാറ്റത്തിന്റെ ഇടയിൽ ഒരു വർഷം കഴിഞ്ഞത് ഓർമ്മിക്കാൻ പോലും ഞാൻ ആഗ്രഹിക്കുന്നില്ല. നിങ്ങളുടെ പൊട്ടൻ ക്യാപ്റ്റനോട്‌ ഗുഡ്‌ ബൈ കൂടി പറഞ്ഞേക്ക് '. 

കേട്ടത് വിശ്വസിക്കാൻ കഴിയാതെ ടെസ്സി തറയിൽ ഇരുന്നു പോയി.തലയുടെ പിൻഭാഗം തടവി ജോണി മെല്ലെ എഴുന്നേറ്റു, അഹ്, ടെസ്സി എന്താ ഉണ്ടായേ?നിനക്ക് എന്തെങ്കിലും പറ്റിയോ? റോബിൻ എവിടെ? നമ്മുടെ പെട്ടി എവിടെ?  ഒന്നും പറയാതെ കാൽ  മുട്ടുകൾ  ചേർത്ത് തല കുമ്പിട്ടു തറയിൽ ഇരുന്നു ടെസ്സി. ജേക്കബ് കപ്പലിലേക്ക് പൊക്കോളൂ, ഇപ്പൊ ഒന്നും ചോദിക്കരുത്. 



മൂളിപ്പാട്ടും പാടി കാഴ്ചകൾ കണ്ട് ടിറ്റോ തെരുവിലൂടെ നടന്നു. ഹാ,അതാ ഒരു പാർലർ, ബിയർ കുപ്പിയുടെ പടം കണ്ടതും ടിറ്റോ അതിനുള്ളിലേക്ക് ഓടിക്കയറി. വാതിൽ തുറന്നതും പൂർണ നിശബ്ദത. തോക്കുകളും ആയുധങ്ങളും എന്തിയ 20 ഓളം പേര് ഉള്ളിൽ പലയിടത്തായി ഇരുന്ന് സേവിക്കുന്നു. ചെറിയ പയ്യൻമാർ ഭക്ഷണം വിളമ്പുന്നു. ഏറ്റവും മുന്നിലേക്ക് നടന്നു ചെന്ന ടിറ്റോ അവിടെയുള്ള ഉയർന്ന കസേരയിൽ ഇരുന്നു,  ചേട്ടോ ഒരു ബിയർ. വയസ്സായ ഒരാൾ വലിയ ജാറിൽ ബിയർ ഒഴിച്ച് കൊടുത്തിട്ട് ചോദിച്ചു, യങ് മാൻ, ഇവിടെ മുൻപ് കണ്ടിട്ടില്ലല്ലോ? ബിയർ ആർത്തിയോടെ പകുതി കുടിച് ടിറ്റോ പറഞ്ഞു, 'ഞങ്ങൾ ഇവിടെ ആദ്യമായിട്ടാണ്, കപ്പലിലേക്ക് ഒരു പുതിയ ഫ്രിഡ്ജ് വാങ്ങാൻ ഇറങ്ങിയതാണ്'. ഞെട്ടലോടെ വൃദ്ധൻ പറഞ്ഞു, 'നിങ്ങളുടെ കയ്യിൽ കുറേ കാശുണ്ടോ?   ബാക്കി കുടിച്ചോ കൊണ്ട് ടിറ്റോ, 15 ലക്ഷം ഉണ്ട്. നെടുവീർപ്പെട്ടുകൊണ്ട് വൃദ്ധൻ പറഞ്ഞു,' ഇത് ഒരു വലിയ നിയമവും നിയന്ത്രണവും ഇല്ലാത്ത ടൌൺ ആണ്, ഞാനും 20 വർഷം മുൻപ് ഇവിടെ വന്നതാണ്.ഇവിടെയുള്ളവർ പുറം ലോകത്തിൽ ചെന്നിട്ട് സമ്പത്ത് ഉള്ളവരെ ഏതെങ്കിലും രീതിയിൽ ഇവിടെ  എത്തിക്കും. മിക്കവാറും ദിവസങ്ങളിലും ഇത് ഇവിടെ സാധാരണപോലെ നടക്കുന്നു. എന്റെ ക്രൂവിലെ എല്ലാരേം കൊന്ന ശേഷം ഞങ്ങളുടെ കപ്പലും, പണവും അവർ  തട്ടിയെടുത്തു, കണ്ണുനീർ തുടച്ചു കൊണ്ട് അയാൾ പറഞ്ഞു. നിങ്ങൾ എത്രയും പെട്ടെന്ന് ഇവിടെ നിന്ന് പൊയ്ക്കോളൂ.  

ആ ഹഹഹ, പൊട്ടിച്ചിരിച് കൊണ്ട് ടിറ്റോ, പറഞ്ഞു, 'പേടിക്കണ്ട, എന്റെ പിള്ളേർ സ്ട്രോങ്ങ്‌ ആണ് '. പറഞ്ഞു തീർന്നതും ഏഴടിയോളം ഉയരമുള്ള ഒരാൾ ടിറ്റോയുടെ അടുത്ത് വന്നു അയാളുടെ കയ്യിലേ കുപ്പിയിൽ ഇരുന്ന മദ്യം മുഴുവനും ടിറ്റോയുടെ തലയിലേക്ക് ഒഴിച്ചു, ടിറ്റോ തല ഉയർത്തിയതും മുഖത്തേക്ക് കാർക്കിച്ചു തുപ്പി, 'ഇത് എന്റെ സീറ്റ് ആണേ എഴുന്നേറ്റു പോടാ പന്ന പു#$&*-%$* മോനെ. ഒരു അടിക്കുള്ള സ്കോപ് ഉള്ളത് കൊണ്ട്, ബാറിൽ ഉണ്ടായിരുന്നവർ തോക്കും ആയുധങ്ങളും തട്ടി ഉറക്കെ ശബ്ദം ഉണ്ടാക്കി, 'ബർമൻ, ബർമൻ, ബർമൻ. ' ടിറ്റോ ഉറക്കെ ചിരിച്ചു കൊണ്ട് മുഖവും തലയും തുടച്ചിട്ട്, മെല്ലെ ബാറിന്റെ വാതിൽ ലക്ഷ്യമാക്കി നടന്നു. ബർമൻ പുച്ഛത്തോടെ ടിറ്റോനടന്നു പോകുന്നത് നോക്കി, 'നട്ടെല്ലില്ലാത്ത പൊട്ടൻ '. 
ബാറിൽ കൂക്കിവിളികൾ ഉയർന്നു. ഡോറിന്റെ അടുത്ത് എത്തിയതും ഭക്ഷണം വിളമ്പുന്നതിൽ ഒരു പയ്യൻ ടിറ്റോയുടെ അടുത്ത് വന്നു ചോദിച്ചു, ചേട്ടൻ എന്താണ് ഒന്ന്നും തിരിച്ചു ചെയ്യാത്തത്. ഇവിടെ സാധാരണ ഇത് എന്നും അടിയിൽ ആണ് അവസാനിക്കാറ്. 
'അതിന് അയാൾ വേറൊന്നും ചെയ്തില്ലല്ലോ, തലയിൽ ഒഴിച്ചത് തുപ്പിയത് ഒക്കെ തുടച്ചു മാറ്റാവുന്നതല്ലേ ഉള്ളൂ,. ഹാ ഹ ഹ, പൊട്ടിച്ചിരിച് കൊണ്ട് നടന്നകലുന്ന ടിറ്റോയെ അന്തം വിട്ട് അവൻ നോക്കി നിന്നു. 


'എത്ര ഉണ്ട് ഇത് '?  രാജ സദസ്സ് പോലുള്ള അത്യാഡംബരം നിറഞ്ഞ ആ വലിയ ഹാളിലെ സ്വർണ പൂശിയ കസേരയിൽ ഇരുന്ന് കൊണ്ട് ബ്രണ്ടൻ ചോദിച്ചു. തറയിൽ കുമ്പിട്ടിരുന്ന് പെട്ടി തുറന്നു വെച്ച് റോബിൻ പറഞ്ഞൂ 5 ലക്ഷം. 
കയ്യിൽ ഇരുന്ന വീഞ്ഞ് ഗ്ലാസ്‌ അതോടെ തറയിൽ എറിഞ്ഞുടച്ചു ബ്രണ്ടൻ. പട്ടി തേ##$%ച്ചി , 1 വർഷം ടിറ്റോയുടെ കപ്പലിൽ ഉണ്ടായിരുന്നിട് നീ കൊണ്ട് വന്നത് വെറും 5 ലക്ഷം. ചാവാറായ നിന്റെ തള്ളേടെ ഒരുവർഷത്തെ ചെലവിന് പോലും ഇല്ല ഇത്. ഞെട്ടി തല ഉയർത്തി കണ്ണുനീരോടെ റോബിൻ ഓടി അയാളുടെ കാൽക്കൽ വീണു, ' ഞാൻ ഇനിയും പോകാം വേറെ കപ്പലിലോ എവിടെ വേണേലും പോകാം, നിങ്ങൾ പറയുന്ന എന്ത് വേണേലും ചെയ്യാം. എന്റെ അമ്മയുടെ ചികിത്സ മാത്രം മുടങ്ങരുത്. 

അവന്മാരുടെ കപ്പലിൽ ഇനി എത്ര പണം ബാക്കിയുണ്ട്? അവന്മാരെ എല്ലാം കൊന്നിട്ട്, ആ കപ്പലും മറ്റും കൂടി ഇങ്ങെടുത്താൽ ചിലപ്പോൾ നിന്റെ അമ്മയെ രക്ഷിക്കാനായേക്കും,സ്വർണ്ണ പല്ലുകൾ കാട്ടിയുള്ള  ചെകുത്താൻ ചിരിയോടെ ബ്രണ്ടൻ ചോദിച്ചു. 

ആ ചോദ്യം ഒരു മിന്നൽ പോലെ റോബിന്റെ ഉള്ളിൽ തറച്ചു കയറി. 


1 വർഷം മുൻപ് 


ഡെക്കിൽ ചീട്ട് കളിച്ചു കൊണ്ടിരിക്കുന്നു ടിറ്റോയും സംഘവും, കപ്പലിലെ പെട്ടെന്ന് ഉള്ള കാൽപ്പെരുമാറ്റം കേട്ട് എല്ലാവരും തല ഉയർത്തി നോക്കി. 

മനോഹര വസ്ത്രങ്ങൾ അണിഞ്ഞ സുന്ദരിയായ റോബിൻ ടിറ്റോയുടെ അടുത്ത് വന്നു. കാതിൽ മുഴുവനും കുണുക്കുകൾ ഇട്ട ടിറ്റോ റോബിനെ സൂക്ഷിച്ചു നോക്കി. 

റോബിൻ പറഞ്ഞു, ' ക്യാപ്റ്റൻ ടിറ്റോ, ഞാൻ റോബിൻ എന്നെയും കൂടി നിങ്ങളുടെ ക്രൂവിൽ എടുക്കാമോ, ഞാൻ ഒരു നല്ല നാവിഗേറ്റർ ആണ് '. 
കുണുക്കളിൽ മെല്ലെ തടവി നിഷ്ക്കളങ്കമായ ചിരിയോടെ ടിറ്റോ പറഞ്ഞു,  'ഒക്കെ '

ചുറ്റും ഇരുന്നവർ ടെസ്സി ഉൾപ്പെടെ അന്തം വിട്ട് ടിറ്റോയെ നോക്കി. 

'ടിറ്റോ, ആരെന്നോ എന്തെന്നോ അറിയാത്ത ഒരാളെ എങ്ങനെ വിശ്വസിക്കും, ഇവൾ നമ്മളെ ചതിച്ചാലോ. ഇപ്പൊ നമ്മുടെ ബിസിനസ് നന്നായി പോകുന്നത് കൊണ്ട് ഒരുപാട് ശത്രുക്കൾ ഉണ്ട് നമുക്ക്. '.ജേക്കബും ടെസ്സിയെ പിന്തുണച്ചു. 

'ടിറ്റോ ഒന്നു കൂടി റോബിനെ സൂക്ഷിച്ചു നോക്കിയിട്ട് ചിരിച്ചു കൊണ്ട് ചോദിച്ചു, 'റോബിൻ ഞങ്ങളെ ചതിക്കുമോ? 

'ഇല്ല', റോബിൻ പറഞ്ഞു. 

അപ്പൊ ഫിക്സ്ഡ്, റോബിൻ ചതിക്കില്ല. ഇന്ന് മുതൽ റോബിൻ നമ്മളിൽ ഒരാൾ ആണ്.,റോബിനെ കണ്ടാൽ അറിയാം പാവം ആണെന്ന്,  പൊട്ടിച്ചിരിച് കൊണ്ട് ടിറ്റോ പറഞ്ഞത് കേട്ട് എല്ലാവരും തലയിൽ കൈവെച്ചു ഇരുന്നു. 
 
ടെസ്സിയും ഒന്ന് ദീർഘനിശ്വാസം വിട്ടു, ക്യാപ്റ്റന്റെ വാക്ക് അവസാന വാക്ക്, ഇനി പറഞ്ഞിട്ട് കാര്യമില്ല. ടിറ്റോയെ പിന്തിരിപ്പിക്കാൻ ആവില്ല. 

ജേക്കബ്, ബിയർ എടുക്ക് ടിറ്റോ വിളിച്ചു കൂവി. 

എല്ലാവരും വളഞ്ഞിരുന്നു ബിയർ കുപ്പികൾ ഉയർത്തി,  'റോബിന് സ്വാഗതം, ബൻസായ്, എല്ലാരും ഏറ്റു പറഞ്ഞു ബൻസായ്, ബൻസായ്. 



എനിക്ക് എന്റെ അമ്മയെ ഒന്ന് കാണണം, റോബിൻ ബ്രണ്ടനോട് പറഞ്ഞു. പ്ഫാ, @#$$& മോളെ ആദ്യം ഞാൻ ചോദിച്ചതിന് മറുപടി പറയെടി. വേശ്യയായിരുന്ന നിന്റെ തള്ള രോഗം വന്നു ചാവാറായപ്പോ തന്ത ആരെന്നറിയാത്ത  നിന്നെയും തീറ്റിപ്പോറ്റി, നിന്റെ തള്ളക്ക് ചികിത്സയും നൽകിയത് ഞാൻ ആണ്. ചെകുത്താൻ ചിരി മോണകാട്ടി ഉച്ചത്തിൽ ചിരിച്ചു കൊണ്ട് ബ്രണ്ടൻ തുടർന്നു, നിന്റെ ശരീരം വിറ്റ കാശു കൊണ്ട്. അയാളുടെ ചിരി ആ വലിയ ഹാളിൽ ഇടിമുഴക്കം പോലെ പ്രതിധ്വനിച്ചു. 

ഇനി മോള് പറ, ആ കപ്പലിൽ എത്ര കാശു ബാക്കിയുണ്ട്. അമ്മയെ രക്ഷിക്കണ്ടേ, അതിന് പണം വേണം. 

'ഇനി ആ കപ്പലിൽ പണമായി ഒന്നും ബാക്കിയില്ല, എല്ലാം ഞാൻ എടുത്തു, ദാ ഈ പെട്ടിയിൽ ഉണ്ട്. 

തന്റെ ജീവിതത്തിൽ ഒരു മനുഷ്യജീവിയായി ജീവിച്ച ഒരേ ഒരു വർഷം, കഴുകൻ നോട്ടങ്ങൾ വേട്ടയാടാത്ത, പല നാടുകളും നഗരങ്ങളും ആൾക്കാരെയും കണ്ട്, താൻ 'ജീവിച്ച' ഒരേഒരു വർഷം. സുഹൃത്ബന്ധങ്ങളുടെ ആഴം മനസിലാക്കി തന്ന എല്ലാരുടെയും മുഖങ്ങൾ,ടിറ്റോയുടെ പൊട്ടത്തരങ്ങൾ,  ടെസ്സി തുടക്കത്തിൽ തന്നെ അകറ്റി നിർത്തിയെങ്കിലും പിന്നീട് സഹോദരിമാരെപോലെ ആയതും, ജേക്കബിന്റെ ഉഗ്രൻ പാചകവും, എപ്പോഴും ആക്റ്റീവ്  ആയി ഇരിക്കുന്ന ജോണിനെയും  റോബിൻ നന്ദിയോടെ ഓർത്തു. വൈകുന്നേരങ്ങളിൽ വളഞ്ഞിരുന്നുള്ള ചീട്ടുകളിയും,തീൻമേശയിലെ തമാശകളും  പൊട്ടിച്ചിരികളും എല്ലാം ഓർത്തു കണ്ണിൽ നിന്നും നീർകണങ്ങൾ പൊടിഞ്ഞു. 
 
ഇനിയുള്ള ജീവിക്കാൻ തനിക്ക് ഈ ഓർമ്മകൾ മാത്രം മതി.

ഉം, അപ്പോ ഇനി അവന്മാരെകൊണ്ട് ഒരു ഗുണവും ഇല്ല, കൂടുതൽ പ്രശ്നം ഉണ്ടാകുന്നതിനു മുൻപ് അവന്മാരെയെല്ലാം അങ്ങ് തട്ടി, ആ കപ്പലും കൂടി ഇങ്ങെടുക്കാം '

 ബ്രണ്ടന്റെ വാക്കുകൾ കേട്ടതും, NOOOOOOOOOO!!! എന്ന് ഉറക്കെ അലറിവിളിച്ചു കരഞ്ഞു റോബിൻ. അരുത് പ്ലീസ്, അവരെ ഒന്നും ചെയ്യരുത്, അവൾ അയാളുടെ കാലുകൾ രണ്ടും പിടിച്ചു കേഴ്ന്നു. ബ്രണ്ടൻ കാൽ മടക്കി റോബിന്റെ കവിളിൽ ആഞ്ഞു തൊഴിച്ചു. നിന്റെ അളിഞ്ഞ കൈകൾ വെച്ച് എന്നെ തൊടുന്നൊ? 

'വേശ്യക്ക് സഹതാപമോ'? ഉച്ചത്തിൽ പൊട്ടി ചിരിച്ചു ബ്രണ്ടൻ കസേരയിൽ നിന്നും എഴുന്നേറ്റു. 

എടീ. നിന്റെ തള്ള ചത്തിട്ട് 3 വർഷം ആയി, എന്തൊരു വിഡ്ഢിയാണ് നീ.

അത് കേട്ടതും, ചുണ്ടിൽ നിന്നും ഇറ്റു വീഴുന്ന ചോര തുടച്ചു നീക്കാതെ, സ്‌തബ്ധയായി, ജീവച്ഛവം കണക്കെ തറയിൽ ഇരുന്നു റോബിൻ. കണ്ണിൽ നിന്നുള്ള നീര് മുഖത്തെ ചോരയിൽ കലങ്ങി കവിളിലൂടെ ഒലിച്ചിറങ്ങി. 







'നീ ഇനി എന്ത് ചെയ്യാൻ, നിനക്ക് പറ്റിയത് ബർമ്മന്റെ വേശ്യാപ്പുരതന്നെ.ഒരുമിച്ച് പണം ഉണ്ടാക്കാനുള്ള ഒരവസരം നിനക്ക് ഞാൻ തന്നു. 
'ഡാ, എടുത്തോണ്ട് പോടാ ഈ @#%**%$ മോളെ. നീയും നിന്റെ തള്ളയെപ്പോലെതന്നെ തീരും. 

രണ്ട് പേര് വന്നു പകുതി ബോധാവസ്‌ഥയിൽ ഉള്ള റോബിനെ താങ്ങിയെടുത്തുകൊണ്ട് പോയി. 
റോബിൻ മെല്ലെ പിറുപിറുത്തു

 'അവ..അവ.. അവരെ, ഒന്നും ചെയ്യരുത് പ്ലീസ്, ഒന്നും ചെയ്യരുത് പ്ലീസ്, ഞാൻ..ഞാൻ.. എന്ത് വേണേലും ചെയ്യാം..എന്ത് വേണേലും ചെയ്യാം..

 ആ ചെകുത്താന്റെ കോട്ടയിൽ അവളുടെ ജല്പനങ്ങൾ അലിഞ്ഞില്ലാതായി.. 


കോട്ടയുടെ മുകളിലെ ചെറിയ ജനാലയിലൂടെ എല്ലാം കണ്ടു നിന്ന ടെസ്സിയുടെ കണ്ണു നിറഞ്ഞു.
അവൾ സർവ്വശക്തിയും സംഭരിച്ചു കണ്ണു തുടച്ചു കൊണ്ട്  കപ്പലിലേക്ക് ഓടി. 

കപ്പലിൽ എത്തിയതും ടിറ്റോയും ജേക്കബും ജോണിയും ചീട്ട് കളിക്കുന്നു. ടെസ്സിയെ കണ്ടതും ടിറ്റോ,  'ഓയ് ടെസ്സി, റോബിൻ എവിടെ, ഫ്രിഡ്ജ് എവിടെ? 

ദുഃഖം സഹിക്കാൻ കഴിയാതെ കരഞുകൊണ്ട് കണ്ട കാര്യങ്ങൾ എല്ലാം ടെസ്സി പറഞ്ഞു. പറഞു കഴിഞ്ഞതും മൂവരുടെയും കൈകളിൽ ഇരുന്ന ചീട്ടുകെട്ടുകൾ താഴെ വീണു. ടിറ്റോ മെല്ലെ എഴുന്നേറ്റു ചെന്നു ടെസ്സിയെ നെഞ്ചോടു ചേർതു. ടെസ്സിയുടെ കണ്ണുനീരിന്റെ ചൂടും നനവും  ടിറ്റോയുടെ നെഞ്ചിൽ തട്ടി. 


കരഞ്ഞു തളർന്ന ടെസ്സിയെ കട്ടിലിൽ കിടത്തിയിട്ട്, ടിറ്റോ പറഞ്ഞൂ,  'എനിക്ക് റോബിനെ ഒന്ന് കാണണം'. 

മൂവരും ടെസ്സി പറഞ്ഞ സ്‌ഥലം ലക്ഷ്യമാക്കി നടന്നു. 



'ക്യാപ്റ്റൻ ഇതാണ് സ്‌ഥലം ', ജേക്കബ് ഒരു നരകം പോലുള്ള കെട്ടിടത്തെ ചൂണ്ടി പറഞ്ഞു. രണ്ടു നിലകളിലായി കുറെയധികം ആളുകൾ കാണുന്നുണ്ട്. 

മുകളിൽ നിന്നും ബർമൻ താഴെ നിന്ന മൂവരെയും കണ്ടു, റോബിനോട് ചോദിച്ചു,' ഇതാണോ നിന്റെ കപ്പലിലെ സുഹൃത്തുക്കൾ.'? മറ്റേ പെണ്ണ് എവിടെ? 

അന്വേഷിച്ചു വരരുതെന്ന് പറഞ്ഞിട്ടും, ഇവർക്ക് ജീവനിൽ കൊതി ഇല്ലേ . 
 ഉള്ളിൽ ഉണ്ടായ ഞെട്ടൽ പുറത്ത് കാണിക്കാതെ റോബിൻ പറഞ്ഞു. 
'ഇവർ തന്നെ, എനിക്ക് ആരെയും കാണേണ്ട. അവരുടെ മീൻ ദുർഗന്ധവും ആ വൃത്തികെട്ട കപ്പലും  കൊണ്ട് എത്രയും പെട്ടെന്ന് ഈ നാട് വിട്ട് പോകാൻ പറ.'

'ഹാ ഹ ഹ, നിനക്ക് ഒരു മാറ്റവും ഇല്ല'.നിന്നെ പോലൊരു വേശ്യക്ക് വേണ്ടി ചോദിക്കാനും ആൾ, കഷ്ടം. ബർമൻ താഴെക്ക് ഇറങ്ങിചെന്നു. റോബിൻ തല കുമ്പിട്ടു ഇരുന്നു. ഇതാണ് എല്ലാവർക്കും നല്ലത്. കുറച്ചു കഴിയുമ്പോ അവർ പൊയ്ക്കോളും. വേറെ വഴിയില്ല, അവരെ രക്ഷിക്കാൻ. തന്റെ നരകം പിടിച്ച ജീവിതം കൊണ്ട് ഇങ്ങനെ ഒരു ഗുണം എങ്കിലും ഉണ്ടാകട്ടെ.

അടുത്ത് കണ്ടപ്പോൾ ആണ് ബർമൻ ശ്രദ്ധിച്ചത്, ബാറിൽ വെച്ച് കണ്ട പേടിത്തൊണ്ടൻ. പുച്ഛത്തോടെ ബർമൻ ടിറ്റോയുടെ അടുത്ത് വന്നതും പുഞ്ചിരിയോടെ ടിറ്റോ പറഞ്ഞു 
' റോബിനെ ഒന്ന് കാണണം, ഒരു കാര്യം ചോദിക്കാനുണ്ട് '
 
ബർമൻ മുഷ്ടി ചുരുട്ടി ടിറ്റോയുടെ വയറിൽ ആഞ്ഞിടിക്കാൻ വന്നതും ജേക്കബ് ഒറ്റ കൈകൊണ്ട് അവന്റെ മുഷ്ടി തടുത്തു തള്ളി നീക്കി . 

'ക്യാപ്റ്റന്റെ അനുവാദം ഇല്ലാതെ ക്രൂ വിടാൻ കഴിയില്ല. അത് ചോദിച്ചിട്ട് ഞങ്ങൾ പൊയ്ക്കോളും.'

' റോബിനെ കണ്ടിട്ട് പൊക്കോളാം ' വീണ്ടും ടിറ്റോ പറഞ്ഞു. 
ബ്രണ്ടനു ദേഷ്യം വന്നു അവൻ തോക്കെടുത്തു ചൂണ്ടി പറഞ്ഞു. 
നിന്റെയൊക്കെ മീൻ നാറ്റം പിടിച്ച ആ വൃത്തികെട്ട കപ്പലും നിന്നെയും ഒന്നും അവൾക്കിനി കാണണ്ട. ' ഇറങ്ങിപ്പോടാ, തീർത്തു കളയും മൂന്നിനേയും. 

കിതച്ചു കൊണ്ട് റോബിൻ  താഴേക്ക് ഇറങ്ങി ഓടി വന്നു, ബർമ്മന്റെ സംഘത്തിലെ  ആൾക്കാരും കൂടി. 

റോബിൻ ഉച്ചത്തിൽ ആക്രോശിച്ചു 
'എനിക്ക് ആരെയും കാണേണ്ട, നിങ്ങളുടെ പണം മാത്രമായിരുന്നു എന്റെ ലക്ഷ്യം.നിങ്ങളുടെയും  കപ്പലിന്റെയും നശിച്ച ദുർഗന്ധവും കൊണ്ട് കടന്ന് പോ ഇവിടെ നിന്ന്,  പ്ലീസ്. കൈ കൂപ്പി റോബിൻ അറിയാതെ കരഞ്ഞു പോയി. 

ചുറ്റും നിന്നവർ കൈകൊട്ടി പൊട്ടിച്ചിരിച്ചു. 

റോബിൻ കരഞ്ഞത് ടിറ്റോ ആദ്യമായി കണ്ടു. മെല്ലെ റോബിന്റെ അടുത്ത് ചെന്ന് നെഞ്ചോടു ചേർത്തു അവളുടെ  ചെവിയിൽ  പറഞ്ഞു. ' ഞങ്ങൾക്ക് എല്ലാം അറിയാം '

ബർമൻ വന്നു റോബിനെ പിടിച്ചു നീക്കി, ടിറ്റോയെ തള്ളി മാറ്റി. 

ടിറ്റോ, ഉറക്കെ ചോദിച്ചു 'റോബിൻ, എനിക്ക് നിന്റെ വായിൽ നിന്നും കേൾക്കണം.നീ നമ്മുടെ ക്രൂ വിട്ട് പോന്നതാണോ, നിനക്ക് എന്താണ് വേണ്ടത്? 



ബർമ്മൻ അട്ടഹസിച്ചുകൊണ്ട് പറഞ്ഞു, എന്താണ് വേണ്ടതെന്നോ,ഇവളെ പോലൊരു തേ##$%ച്ചിക്ക് എന്ത് വേണം. ഹ ഹ, ഈ ഭൂമിയിൽ ഇവൾക്ക് ഒന്നും ആഗ്രഹിക്കാൻ അവകാശം ഇല്ല., ജീവിക്കാൻ പോലും. ഇവളുടെ ജീവിതം ഞങ്ങളുടെ ഔദാര്യം മാത്രം. 

'റോബിൻ', ടിറ്റോ വീണ്ടും വിളിച്ചു. 

ഏഹ്, 
റോബിന്റെ മനസ്സിൽ ചിന്തകൾ കുമിഞ്ഞു കൂടി. ബർമൻ പറഞ്ഞതാണ് ശരി, തന്നെ പ്പോലെ ഒരാൾക്ക് ജീവിക്കാൻ ആഗ്രഹിക്കാൻ പോലും ഉള്ള അവകാശം ഇല്ല,തന്നെപ്പോലെ ഒരാൾ അങ്ങനെ ആഗ്രഹിക്കുന്നത് തന്നെ  തെറ്റാണ് എന്നാണ് കരുതിയിരുന്നത്. താൻ എന്നും ഇങ്ങനെ തന്നെ ആയിരിക്കും. 

അവളുട കണ്ണുകൾ നിറയാൻ തുടങ്ങി. 

മനസ്സിൽ കപ്പലിൽ അവർക്കൊപ്പം ചിലവഴിച്ച പുഞ്ചിരിക്കുന്ന തന്റെ മുഖം അവൾക്ക് ഓർമ്മ വന്നു. 

ജീവിതത്തിൽ ഒരിക്കലെങ്കിലും തന്റെ ഉള്ളിലേ ആഗ്രഹം പറയണം എന്ന് തോന്നി. ജീവിക്കാൻ ഒരവസരം കിട്ടിയാൽ. 


അണപൊട്ടിയൊഴുകിയ കണ്ണുകളോടെ അലറി വിളിച്ചു കൊണ്ട് അവൾ പറഞ്ഞു 

'എനിക്ക് ജീവിക്കണം...എനിക്ക് ജീവിക്കണം.. എന്നെയും നിങ്ങൾക്കൊപ്പം കപ്പലിലേക്ക് കൊണ്ട് പോകൂ, നിങ്ങൾക്കൊപ്പം എന്നെയും കൊണ്ട് പോകൂ. '

'ഓക്കേ' 
ടിറ്റോ പറഞ്ഞൂ, 
എന്നാൽ സാധാരണ സംഭവിക്കാറുള്ള പോലെ പൊട്ടിചിരിച്ചില്ല. 

പന്ന @#%&&*%& മോളെ, നിനക്ക് ജീവിക്കണം ആല്ലെ, ബർമൻ റോബിന് നേരെ ആഞ്ഞടുത്തു, 

കഴുത്തിനു നേരെ കൈകൾ നീണ്ടതും ഒരു ഉളി പാഞ്ഞു വന്ന് ബർമന്റെ കാൽമുട്ടിൽ തറച്ചു. ജേക്കബ് അത് വലിച്ചൂരി ബർമ്മന്റെ കൈയിലേക്ക് അതിനെ കുത്തിയിറക്കി അറുത്തെടുത്ത ശേഷം ദൂരേക്ക് എറിഞ്ഞു. 

ഡാ..!!!

ബർമൻ പുളഞ്ഞു kondeഅലറി വിളിച്ചു.

 ബ്രണ്ടന്റെ ഏരിയയിൽ വന്നിട്ട് 
ജീവനോടെ ഒരുത്തനും ഇവിടേം വിട്ട് പോവില്ല. 

ഏത് ബ്രണ്ടൻ, ടിറ്റോ ചോദിച്ചു. ദാ കാണുന്നവനാണോ. 
കൊട്ടാരം പോലുള്ള വലിയ വീടിന്റെ മുകളിൽ കയറിൽ തൂങ്ങിയാടുന്ന ഉളികൊണ്ട് ചെത്തിയെടുത്ത, കൈകാലുകൾ ഇല്ലാത്ത ബ്രണ്ടന്റെ ശരീരം കണ്ട് ബർമൻ ഞെട്ടി. ഇത് കണ്ടതും ശിങ്കിടികൾ എല്ലാം ഓടി മറഞ്ഞു. 

ടിറ്റോ മെല്ലെ ബർമന്റെ അടുത്ത് ചെന്ന ശേഷം, അവന്റെ രണ്ടാമത്തെ കൈ ചവിട്ടി ഒടിച്ചു.

ആാാ,  ബർമൻ പിന്നെയും ഉറക്കെ അലറി.. 

ടെസ്സി പറഞ്ഞത് ഓരോന്നും ടിറ്റോയുടെ മനസ്സിൽ ഓടിയെത്തി. 
 
പുളയുന്ന വേദനയോടെ, ബാറിൽ വെച്ച് താൻ കണ്ട ആൾ തന്നെയാണോ ഇത് എന്ന് ബർമൻ ആലോചിച്ചു . ഓരോ നോട്ടവും ദഹിപ്പിക്കുന്നത് പോലെ. 
 
'ഇനി ഭൂമിയ്ക്ക് ഭാരമായി നീ വേണ്ട ' 
 ബർമനെ കമിഴ്ത്തികിടത്തി ജീവൻ പോകുന്നത് വരെ അവന്റെ നട്ടെല്ലും കഴുത്തും ചവിട്ടി ഒടിച്ചു, ടിറ്റോ. 

കപ്പലിലേക്ക് തിരികെ നടന്നു നീങ്ങി നാലു പേരും. 

'നന്ദി 'എല്ലാത്തിനും. റോബിൻ പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുന്നേ 
ഉറക്കെ ചിരിച്ചു ടിറ്റോ.

Thursday, September 26, 2019

ശക്തൻ


                        ശക്തൻ

ആരാണ് ഏറ്റവും ശക്തൻ? ഖദർ ഷർട്ടിന്റെ മടക്ക് ഒന്നൂടെ മടക്കി മുകളിലാക്കി മുണ്ടിന്റെ തുമ്പ് ഇടത് കൈയറ്റം കൊണ്ടൊന്നു പൊക്കി ബാബു  മാഷ് ചോദിച്ചു. "എന്റെ അച്ഛനാണ് മാഷേ  ", കൂലിപ്പണിക്ക് പോകുന്ന മണിയുടെ പുത്രൻഅച്ഛന്റെ ഉരുക്കു പോലത്തെ ശരീരം ഓർത്തു  ഉറക്കെപറഞ്ഞു, മദ്രസയിലെ ഉസ്താദിന്റെ വാക്ക് പെട്ടെന്ന് ഓർമ്മ വന്നപ്പോ   പാത്തുമ്മ പറഞ്ഞു, അദ് അള്ളാഹു..,  ആന അല്ലെ സാറെ, ബാക്ക് ബെഞ്ചില്  ഇരുന്ന് കൊണ്ട് തല്ലു കൊള്ളി ശരവണൻ..പിന്നെ പ്രധാനമന്ത്രി, ദിനോസർ, ശക്തിമാൻ, സൂപ്പർമാൻ അങ്ങനെ പലതും.. 4 വരികളുള്ള ക്ലാസ്സിന്റെ രണ്ടാം വരിയിൽ വലത് മൂലയ്ക്ക് ഇരുന്ന് കൊണ്ട് കുട്ടികൃഷ്ണൻ തലപുകഞ് ചിന്തിച്ചിട്ടും ഉച്ചക്കഞ്ഞി അല്ലാതെ വേറൊന്നും തലയിൽ വരണില്ല.
 
    ബെല്ലടിക്കാറായി,  ആദ്യമേ ഓടിപ്പോയി കഞ്ഞി പ്ലേറ്റ് എടുത്ത് കഴുകി കൊടുത്തില്ലേൽ  ദാസനും,  കുട്ടനും ദേഷ്യം വരും. നെറ്റിയിലെ ചെറിയ നീലിച്ച പുരികവശം തടവി  കുട്ടികൃഷ്ണൻഓർത്തു,  കഴിഞ്ഞയാഴ്ച മോഹനൻ സാറ് ബുക്ക്‌ സ്റ്റാഫ്‌  റൂമിൽ വെക്കാൻ പറഞ്ഞത് കൊണ്ട് വൈകിയപ്പോ മൂത്രപ്പോരെടെ പിറകില് വെച്ച് ദാസൻ ഉണങ്ങിയ മച്ചിങ്ങ കൊണ്ട് ഇടിച്ചതു ഇപ്പഴും വേദനണ്ട്. ഒറ്റ ഇരട്ട കളിച്ചപ്പോ വീണതെന്ന പറഞ്ഞത് അമ്മ വിശ്വസിച്ചെങ്കിലും കുഞ്ഞിപ്പെങ്ങൾ വാവയെ പാട്ടിലാക്കാൻ   പുളിമിട്ടായി മേടിച് കൊടുക്കേണ്ടിയും വന്ന്. അപ്പൂപ്പൻ ഓണത്തിന് തന്ന 2 രൂപ, സച്ചിന്റെ സ്റ്റിക്കർ മേടിക്കാൻ വെച്ചിരുന്നതാണ്.

    ടിങ് ടിങ് ടിങ് ടിങ്...
ഉച്ചത്തിൽ മുഴങ്ങിയ കഞ്ഞിമണി കേട്ട് ഓടി കൃഷ്ണൻ, ഭാഗ്യം വേറാരും ഇല്ല. വരാന്തയില് ദാസനും ശിങ്കിടിയും നിൽപ്പുണ്ട്.പെട്ടെന്ന് 4 പാത്രം എടുത്ത് കഴുകി കൊടുത്തു, ഒന്ന് വാവയ്ക്ക് ഉള്ളത് പെട്ടന്ന് കൊടുക്കാൻ പോണം, താഴെ കളിസ്‌ഥലത്തിനു വശത്താണ് വാവേടെ ക്ലാസ്സ്‌. പെട്ടന്ന് പിറകിൽ നിന്ന് ഒരു വിളി, ഡാ പട്ടികൃഷ്ണാ, ആ പാത്രം ഇങ് തന്നേര്.'അയ്യോ അണ്ണാ ഇത് വാവേരെ പാത്രം ആണ്'. അത് പറഞ്ഞത് മാത്രം ഓര്മയുള്ളൂ, ദാസൻ മുഷ്ടി ചുരുട്ടി ആഞ്ഞൊരടി,  കണ്ണിൽ കൂടി പൊന്നീച്ച പറക്കണ പോലെ തോന്നി കുട്ടി കൃഷ്ണന്. മൂക്കിൽ നിന്ന് കട്ടി ചോരയും വരുന്നു. പെട്ടന്ന് എഴുന്നേറ്റു, കാല് ഉറയ്ക്കുന്നില്ല. മുഖത്തു ചെറിയ ഉഷ്ണം, ഒലിച്ചിറങ്ങിയ കണ്ണീർ മുഴുവനും തുടയ്ക്കാതെ ചോര തുടച് കൊണ്ട് ഓടി കഞ്ഞിപ്പുരയിലേയ്ക്ക്. ദൂരെ നിന്ന് കാണാം കഞ്ഞി അമ്മച്ചി വലിയ വാർപ്പ് കഴുകി തുടങ്ങി..പെട്ടന്ന് വാവേടെ കാര്യം ഓർത്തു, അവൻ ധാരയായി ഒഴുകിയ കണ്ണുനീറ്റ് തുടച്ചു കൊണ്ട് ഓടിപ്പോയി. വാവ ക്ലാസ്സിന് പുറത്തു കാത്തു നിപ്പുണ്ട്, "കുട്ടേട്ടാ ന്റെ കഞ്ഞി എവടെ, രാവിലെ പഴകഞ്ഞിടെ വെള്ളം രണ്ടീസം ആയോണ്ട് ഞാന് കുടിച്ചില്ല " സങ്കടം ഉള്ളില് ഒതുക്കി കുഞ്ഞു വാവയെ ചേർത്ത പിടിച്ചു കുട്ടൻ പറഞ്ഞു " കഞ്ഞി തട്ടി വീണപ കളഞ്ഞു പോയി വാവേ " ,   മൂക്കിലെ രക്തം കുഞ്ഞി കൈകൊണ്ട് ഒപ്പി വലിയ വാടിയ കണ്ണുകളോടെ വാവ ചോദിച്ചു, "വീണപ്പോ കുട്ടേട്ടന് വേറെ മുറിവ് വല്ലോം പറ്റിയോ."കലങ്ങിയ ചിരിയോടെ കുട്ടൻ, ഇല്ല വാവേ..

വൈകുന്നേരം വരെ വേദന സഹിച് ക്ലാസ്സില് ഇരുന്ന് കുട്ടൻ അന്തി മണി മുഴക്കം കേട്ട് ചിന്തയിൽ നിന്ന് ഉണർന്നു. ചാകോ മാഷിന്റെ കണക്ക്, കണക്ക് തന്ന..വേഗം വീട്ടിൽ എത്തീട്ടു വാവയ്ക്ക് അമ്മുമ്മേടെ പയർ വറുത്തത് കൊടുക്കണം...

"കുട്ടേട്ടാ, വേഗം പോവാ, നിക്ക് വിശക്കാണ് ", കുഞ്ഞികൈ ചേർത്ത പിടിച്ചു കുട്ടൻ വേഗം നടന്നു. "ഡാ പട്ടി കൃഷണാ" വിളി കേട്ട് കുട്ടികൃഷ്ണൻ ഞെട്ടിതിരിഞ്ഞ് നോക്കി, ദാസൻ വഴിയിൽ ഒറ്റയ്ക്ക് നിന്ന് എന്തോ ചവച്ചു തുപ്പുന്നു. പേടിയോടെ വീണ്ടും കുഞ്ഞി വാവനെ ചേർത്ത പിടിച്ചു അവൻ മുന്നോട്ട് നടന്നു. " ആരാ കുട്ടേട്ടാ അദ് "മറുപടി പറയാതെ വാവേ ഒന്നൂടെ മുറുക്കി കൈപിടിച്ചു വേഗം നടന്നു കുട്ടൻ.ദാസനെ സ്കൂളിൽ അല്ലാതെ വഴില് ആദ്യമായി കണ്ടതിന്റെ പേടി മനസ്സില് ഉണ്ടെങ്കിലും അമ്മ തന്റെ മുടി തടവി  പറഞ്ഞത് കുട്ടൻ ഓർത്തു "ഷ്ണ അയ്യെഹം ( അച്ഛൻ ) ഇല്ലത്തേന്റെ (ജീവിച്ചിരിപ്പില്ല ) നിയ്യ് വേണം  കുഞ്ഞി വാവനെ  നോക്കാനേ കൊണ്ട്"  പെട്ടെന്ന് ദാസൻ മുന്നിലേയ്ക്ക് വന്ന് കുട്ടൻ ഞെട്ടാൻ തുടങ്ങുന്നേനു മുന്നേ കവിളിൽ പടക്കം പൊട്ടണ മാതിരി ഒരടി.പിറകിലേക്ക് മറിഞ്ഞു റോഡ് വക്കിൽ കൂട്ടിയിട്ടിരുന്ന ചല്ലിക്ക് മേളിലൂടെ കുട്ടൻ മറിഞ്ഞു വീണു. വാവേ പിടിച്ചിരുന്ന കൈയും വിട്ട് പോയി.
"കുട്ടേട്ടാ " വാവ തൊണ്ട പൊട്ടി അലറി വിളിച്ചു. നെഞ്ചിൽ തറച്ച വിളി കേട്ട് കുട്ടൻ ചല്ലി തറച്ച മുറിവ് അറിയ പോലും ചെയ്യാതെ എഴുന്നേറ്റു. നോക്കിയപ്പോ കുഞ്ഞി വാവ നെറ്റി പൊട്ടി ചോര ഒളിച് നിക്കുന്നു. താഴെ വാവ വീണിടത്തു ഒരു വലിയ പാറ കഷ്ണം കിടപ്പുണ്ട്, aതിന്റെ തുമ്പിൽ ഒരു ചോര കീറിയ പാടും.. വാവ വേദന സഹിക്കാൻ വയ്യാണ്ട് നിർത്താതെ കരയുന്നു..പെട്ടന്ന്  നോക്കി നിക്കേ ദാസൻ കുഞ്ഞി വാവേടെ കരച്ചിൽ പുറത്തു കേൾക്കാതിരിക്കാൻ പിഞ്ച് മുഖത്തെ അടച്ചു പിടിക്കാൻ തുടങ്ങുന്നു.
കുട്ടി കൃഷ്ണന് തന്റെ ജീവൻ ഉപ്പൂറ്റിയിൽ നിന്ന് നെറുകയിൽ കൂടി പുറത്ത് പോകുന്നപോലെ തോന്നി, ജീവിതത്തിൽ ആരോടും ഇത്രയും പക ഇത് വരെ തോന്നിയിട്ടില്ല, അമ്മ പറഞ്ഞത് ഒരു മിന്നായം  പോലെ മനസ്സിൽ പ്രതിധ്വനിച്ചു, ' ഷ്ണ നിയ്യ് വേണം കുഞ്ഞി വാവേനെ പൊന്ന് പോലെ നോക്കാന് "..

ശങ്കരൻ വൈദ്യൻ ദാസന്റെ കൈ പിടിച്ചു നാഡി നോക്കി പറഞ്ഞു,  "കുട്ട്യേ ഇനി 4 മാസം വിശ്രമം വേണം." ദാസൻ പതുക്കെ കണ്ണ് തുറന്നു നോക്കി, കാലുകൾ രണ്ടും തുണിയിൽ കെട്ടി പൊക്കി വെച്ചിട്ടുണ്ട്, ഇടത് കൈ അനക്കാൻ പറ്റണില്ല, മുഖത്തിന് വല്ലാത്ത ഭാരം,അടിവയറ്റിലും. . പെട്ടന്ന് ദാസന്റെ മനസ്സിൽ കഴിഞ്ഞ കാര്യങ്ങൾ തെളിഞ്ഞു വന്നു, മുഖം വിളറി വെളുത്തു കൃഷ്ണമണികൾ വികസിച്ചു, ഇടത് കൈ തുടിച്ചു അവൻ ഓർത്തു.

വാവേടെ മുഖം പൊത്താൻ തുടങ്ങിയതും കുട്ടി കൃഷ്ണന് ചാട്ടുളി പോലെ പാഞ്ഞു വന്നു, ആദ്യ പ്രഹരം മുട്ട് മടക്കി നാഭിക്ക് താഴെ, ദാസൻ അറിയാതെ വാ തുറന്നു കണ്ണ് രണ്ടും തള്ളിപ്പോയി. മുട്ട് കുത്തി വീണു പോയ ദാസന്റെ മുകളിലേക്ക് കയറിയിരുന്നു കുട്ടൻ അവന്റെ ഇടത് കൈ പിറകിലേക്ക് തിരിച്ചു ടക്ക് എന്ന ശബ്ദത്തോട് കൂടി കൈ തിരിഞ്ഞ് ഒടിഞ്ഞു പോയി. ചാടി എഴുന്നേറ്റു കുട്ടൻ വഴിയിൽ കിടന്ന ഉരുളൻ തടി എടുത്ത് ദാസന്റെ ഇരു കാലുകള് കൈകൾ രണ്ടും കഴക്കുന്നത് വരെ അടിച്ചു കൂട്ടി.
ബോധംപോകുന്നതിനൊപ്പം ദാസൻ കണ്ടു, കുഞ്ഞി വാവയെയും തോളിൽ കയറ്റി വെച്ച് കൊണ്ട് കുട്ടികൃഷ്ണൻ നടന്നകലുന്നു.....

അടുത്ത വർഷം പുതിയ ക്ലാസ്സ്‌

ബാബു മാഷ് കുട്ടികളോട്,  "ആരാണ് ഏറ്റവും ശക്തൻ "?
കുഞ്ഞി വാവ ചിരിച്ചു കൊണ്ട്,  " അത് ന്റെ കുട്ടേട്ടൻ "


സ്നേഹിക്കുന്നവർ നോവിക്കപ്പെടുമ്പോൾ ഒരാൾ ഏറ്റവും ശക്തനായി മാറുന്നു, അവരെ സംരക്ഷിക്കാൻ..